കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചെമ്മലപ്പടി, ഊരക്കാട് പ്രദേശങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടകളിൽ വൻതോതിൽ മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും തള്ളുന്നതായി പരാതി. ഇത് കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതിനും രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സാംക്രമിക രോഗങ്ങൾക്കും ഇടയാക്കും. വൻ തോതിൽ ലോഡുകണക്കിന് മാലിന്യങ്ങളാണ് രാത്രിയിൽ ഇവിടെ തള്ളുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും കെട്ടിടമാലിന്യങ്ങളും സ്വീവേജ് മാലിന്യങ്ങളുമാണ് പാറമടകളിൽ തള്ളുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് അമ്പുനാട് പാറമടയിൽ ലോഡുകണക്കിന് ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം ഉണ്ടായിരുന്നു. കോഴിക്കോട് നിന്നെത്തിയ മാലിന്യം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പോലീസ് ഇടപെട്ട് കോരിമാറ്റിച്ചിരുന്നു.
സാംക്രമിക രോഗങ്ങൾക്കും ഇടയാക്കും. വൻ തോതിൽ ലോഡുകണക്കിന് മാലിന്യങ്ങളാണ് രാത്രിയിൽ ഇവിടെ തള്ളുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും കെട്ടിടമാലിന്യങ്ങളും സ്വീവേജ് മാലിന്യങ്ങളുമാണ് പാറമടകളിൽ തള്ളുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് അമ്പുനാട് പാറമടയിൽ ലോഡുകണക്കിന് ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം ഉണ്ടായിരുന്നു. കോഴിക്കോട് നിന്നെത്തിയ മാലിന്യം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പോലീസ് ഇടപെട്ട് കോരിമാറ്റിച്ചിരുന്നു.