+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘നരേന്ദ്ര മോദി ഏകാധിപതി ഭരണാധികാരികളുടെ ശ്രേണിയിലേക്ക് ’

കൊച്ചി: ഏകാധിപതിയായ ഭരണാധികാരികളുടെ ശ്രേണിയിലേക്ക് നരേന്ദ്ര മോദിയും നടന്നടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി
‘നരേന്ദ്ര മോദി ഏകാധിപതി ഭരണാധികാരികളുടെ ശ്രേണിയിലേക്ക് ’
കൊച്ചി: ഏകാധിപതിയായ ഭരണാധികാരികളുടെ ശ്രേണിയിലേക്ക് നരേന്ദ്ര മോദിയും നടന്നടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തില്‍ കറുപ്പുകൊണ്ട് മാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന അധ്യായങ്ങള്‍ക്കാണ് മോദി തുടക്കം കുറിച്ചിരിക്കുന്നത്. ജനാധിപത്യ ഘാതകരെ അടയിറവ് പറയിക്കാനുള്ള പോരാട്ടമാണിത്.
രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ക്കു വേഗം പകരുന്നതിന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിയോട് നന്ദിയുണ്ടെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്‍റെ തിരക്കഥയില്‍ ആസൂത്രിതമായാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചതും പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതും. കോണ്‍ഗ്രസിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചെന്ന് പറയുന്ന സംഘപരിവാര്‍ എന്തിനാണ് രാഹുല്‍ ഗാന്ധിയെ ഭയക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുലിന് ലഭിച്ച ജനപിന്തുണയാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. രാഹുല്‍ ഗാന്ധി വിദേശത്ത് ദേശവിരുദ്ധത പ്രസംഗിക്കുന്നുവെന്നു പറയുന്ന മോദി പ്രധാനമന്ത്രി ആയതിന് ശേഷം കോണ്‍ഗ്രസ് ഭരണകൂടങ്ങളെ അടച്ചാക്ഷേപിക്കുന്ന പത്ത് പ്രസംഗങ്ങളെങ്കിലും വിദേശത്ത് നടത്തിയിട്ടുണ്ട്.