കൊച്ചി: നഗരത്തില്‍ ഓണ്‍ലൈന്‍ മത്സ്യവില്പനയുടെ മറവില്‍ ലഹരി കച്ചവടം നടത്തിയ യുവാവ് എക്സൈസ് പിടിയില്‍. ചമ്പക്കര പെരിക്കാട് സ്വദേശി മിലന് ജോസഫ്(29) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ചെറുപൊതികളായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.210 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇടപ്പള്ളി ഓവര്‍ ബ്രിഡ്ജിന് സമീപം മയക്കുമരുന്ന് കൈമാറുന്നതിന് ആവശ്യക്കാരെ കാത്തു നില്‍ക്കുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകള്‍ വിഴുങ്ങി കളയാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇതുപരാജയപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് വാങ്ങിയ ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
ഉപഭോക്താക്കളുടെ ഇടയില്‍ "ചൂണ്ട സുനി' എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ കൊച്ചിയില്‍നിന്ന് ബൈക്ക് റൈഡിംഗിന് എന്ന വ്യാജേന ബംഗളൂരുവില്‍ പോയി അവിടെ നിന്നാണ് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ എറണാകുളം ടൗണ്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു വില്പന. ഇടനിലക്കാരില്ലാതെ നേരിട്ടെത്തിച്ചിരുന്ന ലഹരി വസ്തുക്കള്‍ "യെല്ലോ മെത്ത്' എന്ന പേരില്‍ ഗ്രാമിന് 4000 മുതല്‍ 6000 രൂപ വരെ നിരക്കിലായിരുന്നു വിറ്റഴിച്ചിരുന്നത്. മത്സ്യവില്പന മേഖലയില്‍ കച്ചവടം കുറഞ്ഞതോടെയാണ് മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
ഇടപ്പള്ളി കൂനംതൈ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ വൈകുന്നേരങ്ങളില്‍ ഒരാള്‍ യുവാക്കള്‍ക്കിടയില്‍ രാസലഹരി വില്പന നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു.
മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകള്‍ വിഴുങ്ങി കളയാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇതുപരാജയപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് വാങ്ങിയ ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
ഉപഭോക്താക്കളുടെ ഇടയില്‍ "ചൂണ്ട സുനി' എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ കൊച്ചിയില്‍നിന്ന് ബൈക്ക് റൈഡിംഗിന് എന്ന വ്യാജേന ബംഗളൂരുവില്‍ പോയി അവിടെ നിന്നാണ് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ എറണാകുളം ടൗണ്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു വില്പന. ഇടനിലക്കാരില്ലാതെ നേരിട്ടെത്തിച്ചിരുന്ന ലഹരി വസ്തുക്കള്‍ "യെല്ലോ മെത്ത്' എന്ന പേരില്‍ ഗ്രാമിന് 4000 മുതല്‍ 6000 രൂപ വരെ നിരക്കിലായിരുന്നു വിറ്റഴിച്ചിരുന്നത്. മത്സ്യവില്പന മേഖലയില്‍ കച്ചവടം കുറഞ്ഞതോടെയാണ് മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
ഇടപ്പള്ളി കൂനംതൈ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ വൈകുന്നേരങ്ങളില്‍ ഒരാള്‍ യുവാക്കള്‍ക്കിടയില്‍ രാസലഹരി വില്പന നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു.