നെടുമ്പാശേരി: നിയന്ത്രണംവിട്ട ഹെലികോപ്റ്റർ വീഴുമ്പോൾ ഉണ്ടാകാൻ ഇടയുള്ള വൻ അപകട സാധ്യത കൊച്ചി വിമാനത്താവളത്തിൽ ഒഴിവായി. 1999 ൽ പ്രവർത്തനം ആരംഭിച്ച ഈ വിമാനത്താവളത്തിന്റെ കഴിഞ്ഞ 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ വിധത്തിലുള്ള ഒരു സംഭവം. വിമാനങ്ങൾ റൺവേയിൽ നിന്ന് തെന്നിമാറുന്നതും ലാൻഡ് ചെയ്യുമ്പോൾ ചക്രങ്ങൾ പൊട്ടുന്നതും പോലെയുള്ള സംഭവങ്ങൾ മാത്രമാണ് മുന്പ് ഇവിടെയുണ്ടായിട്ടുള്ളത്. പുലർച്ചെ ശക്തമായ മഴയും കാറ്റും ഉണ്ടായപ്പോൾ ലാൻഡ് ചെയ്ത ഗൾഫ് എയർ വിമാനം റൺവേയിൽനിന്നും പുറത്തുപോയി മൺതിട്ടയിൽ ഇടിച്ചുനിന്നതാണ് മുൻ കാലത്തെ ഒരു വലിയ അപകടം. അന്ന് മാത്രമാണ് 12 മണിക്കൂറോളം വിമാന സർവീസുകൾ തടസപ്പെട്ടത്.
അവസരോചിത ഇടപെടലുമായി
സിയാൽ അഗ്നിരക്ഷാ സേന
ഹെലികോപ്റ്റർ വീണപ്പോൾ സിയാലിലെ അഗ്നി സുരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടൽ ഏറെ തുണയായി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരെ മിനിട്ടുകൾക്കുള്ളിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞു. സാധാരണ നിലയിൽ ഹെലികോപ്റ്റർ ഈ വിധം വീഴുമ്പോൾ തീപിടിത്തിനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇന്ധനം ചോരാതിരുന്നതിനാൽ തീപിടിത്തം ഒഴിവായി.
സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയശേഷം തുടർ നടപടികൾ വേഗതയിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ് രണ്ടു മണിക്കൂറിനകം പ്രവർത്തനം സാധാരണ നിലയിലായത്. റൺവേയിൽനിന്ന് അഞ്ച് മീറ്റർ മാത്രം അകലത്തിലാണ് ഹെലികോപ്റ്റർ വീണത്. റൺവേയ്ക്ക് യാതൊരുവിധ കേടുപാടുകളും ഉണ്ടായില്ല. ഇവിടത്തെ പൊടിയും മറ്റു മാലിന്യങ്ങളും അഗ്നി സുരക്ഷ വിഭാഗം വളരെവേഗം നീക്കം ചെയ്തു. വിമാനങ്ങൾ തിരിച്ചുവിട്ടെങ്കിലും യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി ബുദ്ധിമുട്ടിച്ചില്ലെന്നതും എടുത്തു പറയേണ്ടതാണ്.
അവസരോചിത ഇടപെടലുമായി
സിയാൽ അഗ്നിരക്ഷാ സേന
ഹെലികോപ്റ്റർ വീണപ്പോൾ സിയാലിലെ അഗ്നി സുരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടൽ ഏറെ തുണയായി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരെ മിനിട്ടുകൾക്കുള്ളിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞു. സാധാരണ നിലയിൽ ഹെലികോപ്റ്റർ ഈ വിധം വീഴുമ്പോൾ തീപിടിത്തിനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇന്ധനം ചോരാതിരുന്നതിനാൽ തീപിടിത്തം ഒഴിവായി.
സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയശേഷം തുടർ നടപടികൾ വേഗതയിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ് രണ്ടു മണിക്കൂറിനകം പ്രവർത്തനം സാധാരണ നിലയിലായത്. റൺവേയിൽനിന്ന് അഞ്ച് മീറ്റർ മാത്രം അകലത്തിലാണ് ഹെലികോപ്റ്റർ വീണത്. റൺവേയ്ക്ക് യാതൊരുവിധ കേടുപാടുകളും ഉണ്ടായില്ല. ഇവിടത്തെ പൊടിയും മറ്റു മാലിന്യങ്ങളും അഗ്നി സുരക്ഷ വിഭാഗം വളരെവേഗം നീക്കം ചെയ്തു. വിമാനങ്ങൾ തിരിച്ചുവിട്ടെങ്കിലും യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി ബുദ്ധിമുട്ടിച്ചില്ലെന്നതും എടുത്തു പറയേണ്ടതാണ്.