തൊടുപുഴ: രണ്ടു മാസത്തിനിടെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 88 മയക്കുമരുന്നു കേസുകൾ.
മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കമാണ് പിടികൂടിയത്. ദിവസേനയെന്നോണം ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കേസന്വേഷണം പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി ഒതുങ്ങുകയാണ്. ഇവരാകട്ടെ ലഹരികടത്തിന്റെ കണ്ണികൾ മാത്രമാണ്. ലഹരിസംഘങ്ങൾക്കു ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്.
വ്യാജമദ്യവും പെരുകി
പരിശോധനകൾ ശക്തമാക്കിയതോടെ അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പേരും എൻഡിപിഎസ് കേസുകളിൽ 87 പേരും പ്രതികളാണ്. പോലീസും വ്യാപകമായി ലഹരിക്കേസുകൾ പിടികൂടുന്നുണ്ട്.
സിന്തറ്റിക് ലഹരി
കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം യുവാക്കൾക്കിടയിൽ വർധിക്കുന്നതായാണ് വിവരം. ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. എൽഎസ്ഡി സ്റ്റാന്പുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ബംഗളൂരുവിൽനിന്നാണ് ഇത്തരം ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നത്. വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കച്ചവടം. ഒപ്പം കഞ്ചാവ് കടത്തും വില്പനയും തുടരുന്നുമുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളും പലേടങ്ങളിലും സുലഭമാണ്. അതിഥിത്തൊഴിലാളികളും വ്യാപകമായി ലഹരിവലയിൽ വീണിട്ടുണ്ട്.
ഏറെയും യുവാക്കൾ
ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവതീയുവാക്കളാണ്.
വിദ്യാർഥികളും ഇതിൽപ്പെടുന്നു. തൊടുപുഴ മേഖലയിൽ കഴിഞ്ഞ ദിവസം പോലീസ് നിയമവിദ്യാർഥികളെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം വില്പനയിലൂടെ പണം ലഭിക്കുമെന്ന പ്രലോഭനമാണ് യുവാക്കളെ വീഴ്ത്തുന്നത്.
ലഹരിമരുന്നിനു മക്കൾ അടിമകളും വില്പനക്കാരുമാകുന്ന കാര്യം ഭൂരിപക്ഷം രക്ഷിതാക്കളും അറിയുന്നില്ല. പലപ്പോഴും ലഹരിക്കേസിൽ മക്കൾ പിടിയിലാകുന്പോൾ ഇത്തരം കുരുക്കുകളിൽപ്പെട്ടിരുന്നുവെന്ന് അവർ അറിയുന്നത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
കഴിഞ്ഞ രണ്ടു മാസത്തിൽ എക്സൈസ് പിടികൂടിയ ലഹരിവസ്തുക്കളുടെ വിവരം ഇങ്ങനെ: കോട 950 ലിറ്റർ, ചാരായം 47 ലിറ്റർ, വ്യാജമദ്യം 70.2 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശമദ്യം 543.93 ലിറ്റർ, കഞ്ചാവ് 4.938 കിലോ, കഞ്ചാവ് ചെടി 22 എണ്ണം, എംഡിഎംഎ 1.631 ഗ്രാം, ചരസ് 88 ഗ്രാം, ഹഷീഷ് ഓയിൽ 7.386 ഗ്രാം, വാഹനങ്ങൾ 21.
മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കമാണ് പിടികൂടിയത്. ദിവസേനയെന്നോണം ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കേസന്വേഷണം പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി ഒതുങ്ങുകയാണ്. ഇവരാകട്ടെ ലഹരികടത്തിന്റെ കണ്ണികൾ മാത്രമാണ്. ലഹരിസംഘങ്ങൾക്കു ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്.
വ്യാജമദ്യവും പെരുകി
പരിശോധനകൾ ശക്തമാക്കിയതോടെ അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പേരും എൻഡിപിഎസ് കേസുകളിൽ 87 പേരും പ്രതികളാണ്. പോലീസും വ്യാപകമായി ലഹരിക്കേസുകൾ പിടികൂടുന്നുണ്ട്.
സിന്തറ്റിക് ലഹരി
കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം യുവാക്കൾക്കിടയിൽ വർധിക്കുന്നതായാണ് വിവരം. ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. എൽഎസ്ഡി സ്റ്റാന്പുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ബംഗളൂരുവിൽനിന്നാണ് ഇത്തരം ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നത്. വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കച്ചവടം. ഒപ്പം കഞ്ചാവ് കടത്തും വില്പനയും തുടരുന്നുമുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളും പലേടങ്ങളിലും സുലഭമാണ്. അതിഥിത്തൊഴിലാളികളും വ്യാപകമായി ലഹരിവലയിൽ വീണിട്ടുണ്ട്.
ഏറെയും യുവാക്കൾ
ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവതീയുവാക്കളാണ്.
വിദ്യാർഥികളും ഇതിൽപ്പെടുന്നു. തൊടുപുഴ മേഖലയിൽ കഴിഞ്ഞ ദിവസം പോലീസ് നിയമവിദ്യാർഥികളെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം വില്പനയിലൂടെ പണം ലഭിക്കുമെന്ന പ്രലോഭനമാണ് യുവാക്കളെ വീഴ്ത്തുന്നത്.
ലഹരിമരുന്നിനു മക്കൾ അടിമകളും വില്പനക്കാരുമാകുന്ന കാര്യം ഭൂരിപക്ഷം രക്ഷിതാക്കളും അറിയുന്നില്ല. പലപ്പോഴും ലഹരിക്കേസിൽ മക്കൾ പിടിയിലാകുന്പോൾ ഇത്തരം കുരുക്കുകളിൽപ്പെട്ടിരുന്നുവെന്ന് അവർ അറിയുന്നത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
കഴിഞ്ഞ രണ്ടു മാസത്തിൽ എക്സൈസ് പിടികൂടിയ ലഹരിവസ്തുക്കളുടെ വിവരം ഇങ്ങനെ: കോട 950 ലിറ്റർ, ചാരായം 47 ലിറ്റർ, വ്യാജമദ്യം 70.2 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശമദ്യം 543.93 ലിറ്റർ, കഞ്ചാവ് 4.938 കിലോ, കഞ്ചാവ് ചെടി 22 എണ്ണം, എംഡിഎംഎ 1.631 ഗ്രാം, ചരസ് 88 ഗ്രാം, ഹഷീഷ് ഓയിൽ 7.386 ഗ്രാം, വാഹനങ്ങൾ 21.