കൊടുങ്ങല്ലൂർ: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദേവാലയത്തിൽ മേയ് ഒന്പതിന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ഉൗട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
വിശുദ്ധ അന്തോണീസിന്റെ മൂന്നു തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാ വസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമായതിനാൽ തിരുനാൾ ദിനങ്ങളിൽ വിശുദ്ധന്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഉൗട്ടു നേർച്ചയിൽ പങ്കെടുക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായ തീർഥാടകർ എത്തി ചേരുമെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാ.അനീഷ് പുത്തൻപറന്പിൽ, ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറന്പിൽ എന്നിവർ അറിയിച്ചു.
വിശുദ്ധ അന്തോണീസിന്റെ മൂന്നു തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാ വസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമായതിനാൽ തിരുനാൾ ദിനങ്ങളിൽ വിശുദ്ധന്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഉൗട്ടു നേർച്ചയിൽ പങ്കെടുക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായ തീർഥാടകർ എത്തി ചേരുമെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാ.അനീഷ് പുത്തൻപറന്പിൽ, ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറന്പിൽ എന്നിവർ അറിയിച്ചു.