പഴയന്നൂർ: കാളവേലക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല വിപുലമായി ആഘോഷിച്ചു.
രാവിലെ കാവിൽ വിശേഷാൽ പൂജകൾ, പഞ്ചവാദ്യത്തോടു കൂടിയുള്ള കാളവേല എഴുന്നള്ളിപ്പുകളും നടന്നു. വൈകുന്നേരം കാവിലെ അങ്കണത്തിൽ എത്തൂന്ന കാളവേലകൾ പുലർച്ചയോടെയാണ് കാവിനകത്തുകടക്കുക. രാത്രി തേർതട്ടിലേറിയുള്ള കാളി - ദാരിക പ്രദക്ഷിണം നടന്നു.
തുടർന്ന് കേളി-ദാരിക സംവാദവും പ്രതീകാത്മക ദാരികവധവും നടന്നു. പങ്ങാരപ്പിള്ളി, ചേലക്കര, വേങ്ങാനല്ലൂർ, കുറുമല, പോന്നൂർക്കര എന്നീ ദേശക്കാരാണ് വേലയുടെ പങ്കാളികൾ. ആനയില്ലാ വേലയ്്ക്ക്് ആകർഷണം കെട്ടുകാളകളാണ്.
രാവിലെ കാവിൽ വിശേഷാൽ പൂജകൾ, പഞ്ചവാദ്യത്തോടു കൂടിയുള്ള കാളവേല എഴുന്നള്ളിപ്പുകളും നടന്നു. വൈകുന്നേരം കാവിലെ അങ്കണത്തിൽ എത്തൂന്ന കാളവേലകൾ പുലർച്ചയോടെയാണ് കാവിനകത്തുകടക്കുക. രാത്രി തേർതട്ടിലേറിയുള്ള കാളി - ദാരിക പ്രദക്ഷിണം നടന്നു.
തുടർന്ന് കേളി-ദാരിക സംവാദവും പ്രതീകാത്മക ദാരികവധവും നടന്നു. പങ്ങാരപ്പിള്ളി, ചേലക്കര, വേങ്ങാനല്ലൂർ, കുറുമല, പോന്നൂർക്കര എന്നീ ദേശക്കാരാണ് വേലയുടെ പങ്കാളികൾ. ആനയില്ലാ വേലയ്്ക്ക്് ആകർഷണം കെട്ടുകാളകളാണ്.