ആലുവ: ഇരുചക്ര വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് പോക്സോ കേസടക്കം നിരവധി കേസുകൾ. നോർത്ത് പറവൂർ മച്ചാൻ തുരുത്ത് കണ്ണാട്ട് പാടത്ത് വിപിൻ ലാൽ (39)നെതിരെ ആലുവ ടൗൺ പോലീസാണ് കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറിനാണ് ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുളളറ്റ് മോഷ്ടിച്ച കേസില്‍ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങിയതോടെ ഏതാനും കേസുകൾ തെളിയുകയായിരുന്നു. ഇയാൾ അനധികൃതമായി താമസിച്ചു കൊണ്ടിരുന്ന പണി തീരാത്ത ഫ്ലാറ്റിലെ പതിമൂന്നുവയസുള്ള ആൺകുട്ടിയെ പീഡനത്തിരയാക്കിയാണ് പോക്സോ കേസ്. കുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ഉപദ്രവിച്ചതെന്ന് പ്രതി മൊഴി നൽകി.
ആലുവയിൽ നിന്ന് ഇയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ചതായും തെളിഞ്ഞു. രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ഇതു കൂടാതെ പതിമൂന്ന് മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്.
മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. എസ്എച്ച്ഒ എം.എം. മഞ്ജുദാസ്, എസ്ഐ പി.ടി. ലിജിമോൾ, എസ്സിപിഒ ഷൈജ ജോർജ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ ആറിനാണ് ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുളളറ്റ് മോഷ്ടിച്ച കേസില്‍ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങിയതോടെ ഏതാനും കേസുകൾ തെളിയുകയായിരുന്നു. ഇയാൾ അനധികൃതമായി താമസിച്ചു കൊണ്ടിരുന്ന പണി തീരാത്ത ഫ്ലാറ്റിലെ പതിമൂന്നുവയസുള്ള ആൺകുട്ടിയെ പീഡനത്തിരയാക്കിയാണ് പോക്സോ കേസ്. കുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ഉപദ്രവിച്ചതെന്ന് പ്രതി മൊഴി നൽകി.
ആലുവയിൽ നിന്ന് ഇയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ചതായും തെളിഞ്ഞു. രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ഇതു കൂടാതെ പതിമൂന്ന് മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്.
മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. എസ്എച്ച്ഒ എം.എം. മഞ്ജുദാസ്, എസ്ഐ പി.ടി. ലിജിമോൾ, എസ്സിപിഒ ഷൈജ ജോർജ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.