ആലുവ: അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എടയപ്പുറം കാട്ടുപറമ്പിൽ ഇബ്രാഹിം നിയാസ് (36) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16ന് രാത്രി 11ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അഡ്വ. ശരത് ചന്ദ്രനെയാണ് മർദിച്ച് സ്വർണവും പണവും കവർന്നത്. ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന അഭിഭാഷകനെ പ്രതികളും സഹായികളും ചേന്ന് ഓട്ടോയുമായി വന്ന് അതിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയുമായിരുന്നു.
അഡ്വ. ശരത് ചന്ദ്രനെയാണ് മർദിച്ച് സ്വർണവും പണവും കവർന്നത്. ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന അഭിഭാഷകനെ പ്രതികളും സഹായികളും ചേന്ന് ഓട്ടോയുമായി വന്ന് അതിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയുമായിരുന്നു.