കൊച്ചി: ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊച്ചി കോര്പറേഷന് തീരുമാനം. ഒരു വര്‍ഷമായി മാലിന്യസംസ്കരണം നടത്തിയിരുന്ന സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായി ഉണ്ടായിരുന്ന കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും ഇന്നലെ നടന്ന കൗണ്‍സിലില്‍ തീരുമാനിച്ചു. ഉറവിടത്തില്‍ തന്നെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന രീതി ഉണ്ടായാല്‍ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് എത്തുന്നതു കുറയും. നിലവിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല. 150 ടണ്‍ വരെ സംസ്കരിക്കാന്‍ കഴിയുന്ന പുതിയ പ്ലാന്റ് ബ്രഹ്മപുരത്ത് സജ്ജീകരിക്കും. അതുവരെ കൃത്യമായി മാലിന്യ സംസ്കരണം നടത്താന്‍ കോര്പറേഷന് പ്രതിജ്ഞബദ്ധമാണെന്നും മേയര്‍ പറഞ്ഞു.
ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കാനുള്ള സംവിധാനം സജ്ജമായി. സാനിറ്ററി നാപ്കിൻ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ശേഖരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ മെര്‍ക്കന്റയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഒരു കിലോ മാലിന്യം 45 രൂപ ഈടാക്കിയാകും സ്ഥാപനമെടുക്കുക. ആരോഗ്യ സമിതിയുടെ തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്കി.
അതേസമയം ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്തിരിക്കുന്ന സോണ്ട കമ്പനിക്കെതിരെയുള്ള ആക്ഷേപങ്ങളില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. അടിസ്ഥാന കരാര്‍ സോൺടയും കെഎസ്ഐഡിസിയും തമ്മിലാണ്. ബില്ലിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കുകയാണ് കോര്പറേഷന് ചെയ്യുന്നത്. സോൺട ഉപകരാര്‍ നല്‍കിയെന്ന് പറയുന്ന കമ്പനിയുമായി കോര്പറേഷന് ബന്ധമില്ല. സോൺടയ്ക്ക് ഉപകരാറില്‍ ഏര്‍പ്പെടാന്‍ നിയമാനുസരണം സാധിക്കുമോ ഇല്ലേയോയെന്ന് പരിശോധിക്കണം. മാലിന്യ സംസ്കരണ വിഷയത്തില്‍ വഴിവിട്ട് യാതൊരുനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു.
ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കാനുള്ള സംവിധാനം സജ്ജമായി. സാനിറ്ററി നാപ്കിൻ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ശേഖരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ മെര്‍ക്കന്റയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഒരു കിലോ മാലിന്യം 45 രൂപ ഈടാക്കിയാകും സ്ഥാപനമെടുക്കുക. ആരോഗ്യ സമിതിയുടെ തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്കി.
അതേസമയം ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്തിരിക്കുന്ന സോണ്ട കമ്പനിക്കെതിരെയുള്ള ആക്ഷേപങ്ങളില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. അടിസ്ഥാന കരാര്‍ സോൺടയും കെഎസ്ഐഡിസിയും തമ്മിലാണ്. ബില്ലിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കുകയാണ് കോര്പറേഷന് ചെയ്യുന്നത്. സോൺട ഉപകരാര്‍ നല്‍കിയെന്ന് പറയുന്ന കമ്പനിയുമായി കോര്പറേഷന് ബന്ധമില്ല. സോൺടയ്ക്ക് ഉപകരാറില്‍ ഏര്‍പ്പെടാന്‍ നിയമാനുസരണം സാധിക്കുമോ ഇല്ലേയോയെന്ന് പരിശോധിക്കണം. മാലിന്യ സംസ്കരണ വിഷയത്തില്‍ വഴിവിട്ട് യാതൊരുനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു.