കൊച്ചി: സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി കൊച്ചിയില്‍ വിപുലമായ കേന്ദ്രം ഉള്‍പ്പടെ 182.61 കോടിയുടെ പ്രഖ്യാപനങ്ങളുമായി വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ)യുടെ ബജറ്റ്. നാവിക ചരിത്ര മ്യൂസിയം, തെരുവില്‍ അയലുന്നവര്ക്ക് നൈറ്റ് ഷെല്‍ട്ടര്‍, സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്ക്കുമായി ഹോസ്റ്റര്‍ തുടങ്ങിയ പദ്ധതികളും ജിസിഡിഎ ബജറ്റിലുണ്ട്.
അഡ്വാന്‍സ്ഡ് ഫിലിം മേക്കിംഗ് സെന്റര്‍ എന്ന പേരില്‍ കേരള ഫിലിം വികസന കോര്‍പറേഷന്റെ സഹായത്തോടെയാണ് സിനിമ കേന്ദ്രം നിര്‍മിക്കുന്നത്. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായ സൗങ്കേതിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകും. 150 കോടി മുടക്കി കടവന്ത്രയിലുള്ള ജിസിഡിഎയുടെ 70 സെന്റ് സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി ബജറ്റില്‍ നീക്കിവച്ചതായി ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അറിയിച്ചു.
ജിസിഡിഎയുടെ നിയന്ത്രണത്തിലുള്ള കലൂര്‍- കടവന്ത്ര റോഡ് മോഡല്‍ റോഡ് മാതൃകയില്‍ പുനർനിർമിച്ച് കാല്നടയാത്രാ സൗഹൃദമാക്കുന്ന പദ്ധതിയും ബജറ്റിലുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് നോണ്‍ മോട്ടോറൈസ്ഡ് (എന്‍.എം.ടി) കോറിഡോര്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഫ്രഞ്ച് സര്‍ക്കാരിന്റെ എഎഫ്ഡി ഫണ്ടില്‍ നിന്നും 17 കോടി രൂപ കെഎംആര്‍എല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ മണപ്പാട്ടി പറമ്പില്‍ 470 സെന്റ് സ്ഥലത്ത് ഷോപ്പിംഗ് മാള്‍, മള്‍ട്ടിപ്ലക്സ്, ഓഫീസ് സ്പേസ്, കണ്വെന്ഷന് സെന്റര്‍, ഔട്ട്ഡോര്‍ റിക്രിയേഷണല്‍ സ്പെയ്സുകള്‍ എന്നിവയും ബജറ്റിലുണ്ട്. 150 കോടി പ്രതീക്ഷിക്കുന്ന പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിന് ഒരു കോടി ബജറ്റില്‍ വകയിരുത്തി.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
* ഗാന്ധിനഗറില്‍ 60 കോടി രൂപ ചെലവില്‍ കൊമേഴ്സ്യല്‍ കം റെസിഡന്‍ഷ്യല്‍ കോംപ്ലക്സ്
* കരിമുഗളില്‍ 22 സെന്റ് ഭൂമിയില്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ കളിസ്ഥലം
* മറൈന്‍ഡ്രൈവിലെ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്സ് നവീകരിക്കുന്നതിന് 2.5 കോടി
* വനിത ഫിറ്റ്നസ് സെന്റര്‍ നിര്‍മിക്കുന്നതിന് 3.5 കോടി
* കായല്‍ സമ്മേളന സ്മാരക ഹോസ്റ്റലിന് ഒരു കോടി
* കാക്കനാട് കെ.ടി. ജോര്‍ജ് പാര്‍ക്ക്, തിരുവോണം പാര്‍ക്ക് എന്നിവയുടെ നവീകരണത്തിന് പദ്ധതി
* ഫോര്‍ട്ടുകൊച്ചി ഡച്ച് സെമിത്തേരിയുടെ നവീകരണത്തിന് പദ്ധതി.
* ഫോര്‍ട്ടുകൊച്ചി ദോബി ഖാനയുടെ പുനര്‍ വികസനത്തിന് 10 ലക്ഷം
* ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് പദ്ധതിക്കായി 25 ലക്ഷം
* എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം 23 സെന്റ് സ്ഥലത്ത് ഷീ ഹോസ്റ്റലിന് മൂന്നു കോടി.
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 100 ആധുനിക ശുചിമുറികള്‍
അഡ്വാന്‍സ്ഡ് ഫിലിം മേക്കിംഗ് സെന്റര്‍ എന്ന പേരില്‍ കേരള ഫിലിം വികസന കോര്‍പറേഷന്റെ സഹായത്തോടെയാണ് സിനിമ കേന്ദ്രം നിര്‍മിക്കുന്നത്. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായ സൗങ്കേതിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകും. 150 കോടി മുടക്കി കടവന്ത്രയിലുള്ള ജിസിഡിഎയുടെ 70 സെന്റ് സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി ബജറ്റില്‍ നീക്കിവച്ചതായി ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അറിയിച്ചു.
ജിസിഡിഎയുടെ നിയന്ത്രണത്തിലുള്ള കലൂര്‍- കടവന്ത്ര റോഡ് മോഡല്‍ റോഡ് മാതൃകയില്‍ പുനർനിർമിച്ച് കാല്നടയാത്രാ സൗഹൃദമാക്കുന്ന പദ്ധതിയും ബജറ്റിലുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് നോണ്‍ മോട്ടോറൈസ്ഡ് (എന്‍.എം.ടി) കോറിഡോര്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഫ്രഞ്ച് സര്‍ക്കാരിന്റെ എഎഫ്ഡി ഫണ്ടില്‍ നിന്നും 17 കോടി രൂപ കെഎംആര്‍എല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ മണപ്പാട്ടി പറമ്പില്‍ 470 സെന്റ് സ്ഥലത്ത് ഷോപ്പിംഗ് മാള്‍, മള്‍ട്ടിപ്ലക്സ്, ഓഫീസ് സ്പേസ്, കണ്വെന്ഷന് സെന്റര്‍, ഔട്ട്ഡോര്‍ റിക്രിയേഷണല്‍ സ്പെയ്സുകള്‍ എന്നിവയും ബജറ്റിലുണ്ട്. 150 കോടി പ്രതീക്ഷിക്കുന്ന പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിന് ഒരു കോടി ബജറ്റില്‍ വകയിരുത്തി.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
* ഗാന്ധിനഗറില്‍ 60 കോടി രൂപ ചെലവില്‍ കൊമേഴ്സ്യല്‍ കം റെസിഡന്‍ഷ്യല്‍ കോംപ്ലക്സ്
* കരിമുഗളില്‍ 22 സെന്റ് ഭൂമിയില്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ കളിസ്ഥലം
* മറൈന്‍ഡ്രൈവിലെ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്സ് നവീകരിക്കുന്നതിന് 2.5 കോടി
* വനിത ഫിറ്റ്നസ് സെന്റര്‍ നിര്‍മിക്കുന്നതിന് 3.5 കോടി
* കായല്‍ സമ്മേളന സ്മാരക ഹോസ്റ്റലിന് ഒരു കോടി
* കാക്കനാട് കെ.ടി. ജോര്‍ജ് പാര്‍ക്ക്, തിരുവോണം പാര്‍ക്ക് എന്നിവയുടെ നവീകരണത്തിന് പദ്ധതി
* ഫോര്‍ട്ടുകൊച്ചി ഡച്ച് സെമിത്തേരിയുടെ നവീകരണത്തിന് പദ്ധതി.
* ഫോര്‍ട്ടുകൊച്ചി ദോബി ഖാനയുടെ പുനര്‍ വികസനത്തിന് 10 ലക്ഷം
* ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് പദ്ധതിക്കായി 25 ലക്ഷം
* എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം 23 സെന്റ് സ്ഥലത്ത് ഷീ ഹോസ്റ്റലിന് മൂന്നു കോടി.
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 100 ആധുനിക ശുചിമുറികള്‍