മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു കാണിച്ച് എൻജിഒ അസോസിയേഷൻ മുൻ പ്രസിഡന്റും ജനറൽ ആശുപത്രി മുൻ ഹെൽത്ത് ഇൻസ്പെക്ടറുമായ പി.എസ്. ഷബീബ് എവറസ്റ്റ് മന്ത്രി വീണ ജോർജിനു നിവേദനം നൽകി.
വർഷം ആയിരത്തോളം നേത്ര ശസ്ത്രക്രിയ നടന്നിരുന്ന ആശുപത്രിയിൽ 2020നു ശേഷം നൂറിൽ താഴെമാത്രം ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതു മൂലം നിർധന രോഗികൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്നുമാണ് നിവേദനത്തിൽ പറയുന്നത്.
നിലവിൽ ഒരു നേത്രരോഗ ഡോക്ടറും ഓപ്പറേഷൻ തിയറ്ററിൽ അത്യാനുധിക സൗകര്യങ്ങളും ഉണ്ടായിട്ടും ഇവിടെ ശസ്ത്രക്രിയകൾ കാര്യമായി നടക്കുന്നില്ല. ഇടുക്കി ജില്ലയിൽനിന്നും സമീപ താലൂക്കുകളിൽനിന്നും നിത്യേനയെത്തുന്ന സാധാരണക്കാരായ രോഗികളുടെ ദുരിതത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ പറയുന്നു.
വർഷം ആയിരത്തോളം നേത്ര ശസ്ത്രക്രിയ നടന്നിരുന്ന ആശുപത്രിയിൽ 2020നു ശേഷം നൂറിൽ താഴെമാത്രം ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതു മൂലം നിർധന രോഗികൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്നുമാണ് നിവേദനത്തിൽ പറയുന്നത്.
നിലവിൽ ഒരു നേത്രരോഗ ഡോക്ടറും ഓപ്പറേഷൻ തിയറ്ററിൽ അത്യാനുധിക സൗകര്യങ്ങളും ഉണ്ടായിട്ടും ഇവിടെ ശസ്ത്രക്രിയകൾ കാര്യമായി നടക്കുന്നില്ല. ഇടുക്കി ജില്ലയിൽനിന്നും സമീപ താലൂക്കുകളിൽനിന്നും നിത്യേനയെത്തുന്ന സാധാരണക്കാരായ രോഗികളുടെ ദുരിതത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ പറയുന്നു.