കൂത്താട്ടുകുളം: നഗരത്തിലെ ബേക്കറിയിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റതായി പരാതി. കിഴകൊമ്പ് വള്ളിയങ്കൽ വി.എ. സത്യന്റെ കുടുംബത്തിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
വെജിറ്റബിൾ സാൻവിച്ച് കഴിച്ചതിനെത്തുടർന്ന് ഛർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.
ഇതേ ബേക്കറിയിൽനിന്നു സാൻവിച്ച് കഴിച്ച കൂത്താട്ടുകുളം മേരിഗിരി കോളജിലെ അഡ്മിനിസ്ട്രേറ്റർ ഫാ. സോണി എമ്പ്രയിലും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്. കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗത്തോട് ബേക്കറി പരിശോധിക്കുന്നതിന് ആവശ്യപ്പെട്ടതായി കൗൺസിലർ റോബിൻ ജോൺ വൻനിലം അറിയിച്ചു.
ആരോഗ്യവിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ സമയബന്ധിതമായി കടകൾ പരിശോധിക്കാൻ കഴിയുന്നില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
വെജിറ്റബിൾ സാൻവിച്ച് കഴിച്ചതിനെത്തുടർന്ന് ഛർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.
ഇതേ ബേക്കറിയിൽനിന്നു സാൻവിച്ച് കഴിച്ച കൂത്താട്ടുകുളം മേരിഗിരി കോളജിലെ അഡ്മിനിസ്ട്രേറ്റർ ഫാ. സോണി എമ്പ്രയിലും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്. കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗത്തോട് ബേക്കറി പരിശോധിക്കുന്നതിന് ആവശ്യപ്പെട്ടതായി കൗൺസിലർ റോബിൻ ജോൺ വൻനിലം അറിയിച്ചു.
ആരോഗ്യവിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ സമയബന്ധിതമായി കടകൾ പരിശോധിക്കാൻ കഴിയുന്നില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.