ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ കിഴക്കേനടയിൽ നഗരസഭ സ്റ്റാൻഡിനടുത്ത് നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററും അമൃത് പദ്ധതിയിൽ വടക്കേ ഔട്ടർ റിംഗ് റോഡിലെ നഗരസഭ സ്ഥലത്ത് നിർമിച്ച മൾട്ടിലെവൽ പാർക്കിംഗിന്റെ നടത്തിപ്പും കുടുംബശ്രീയെ ഏൽപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. നഗരസഭ അധികൃതരും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ നഗരസഭ ചെയർമാൻ എം.കൃഷ്ണണദാസ് വിശദീകരിച്ചു.
ലാഭത്തിന്റെ പകുതി നഗരസഭക്കു നൽകാമെന്ന ധാരണയിലാണ് ഫെസിലിറ്റേഷൻ സെന്റർ കുടുംബശ്രീ ഏറ്റെടുക്കുന്നത്. ഏപ്രിൽ ആദ്യവാരം തുറന്നു പ്രവർത്തിക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്കാണ് കുടുംബശ്രീക്കു നൽകുന്നത്. മൂന്നു മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് പുതിയ വ്യവസ്ഥകൾ കൊണ്ടുവരും. നഗരത്തിലെ റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മർട്ടിലവൽ പാർക്കിംഗിൽ എത്തിക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കും. ഇതിനായി നഗരസഭ പ്രത്യേകം സെക്യൂരിറ്റിക്കാരെ നിയമിക്കും.
റോഡുകളിലെ പാർക്കിംഗ് അനുവദിക്കില്ല. കിഴക്കേനടയിലെ ക്ഷേത്ര പ്രവേശന സത്യഗ്രഹ മൈതാനിയിലെ പാർക്കിംഗ് നടത്തിപ്പിനു നഗരസഭ നിശ്ചയിച്ച തുക ലഭിക്കാത്തതിനാൽ ഓഫർ നോട്ടീസ് നൽകി കൂടുതൽ തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറ്റ് പാർക്കിംഗ് കേന്ദ്രങ്ങളുടെ നടത്തിപ്പിനു നഗരസഭ നിശ്ചയിച്ചതിനേക്കാൾ കൂടിയ തുകയ്ക്കാണു കരാറുകാർ ഏറ്റെടുത്തിട്ടുള്ളത്.
പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചയാണു കൗൺസിൽ യോഗത്തിൽ നടന്നത്. യോഗത്തിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർമാൻ എം.പി. അനീഷ്മ, കൗൺസിലർമാരായ എ.എസ്. മനോജ്, എ.എം. ഷെഫീർ, പ്രഫ. പി.കെ. ശാന്തകുമാരി, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, മെഹ്റൂഫ്, വി.ബി. ജോയ്, ശോഭ ഹരിനാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ലാഭത്തിന്റെ പകുതി നഗരസഭക്കു നൽകാമെന്ന ധാരണയിലാണ് ഫെസിലിറ്റേഷൻ സെന്റർ കുടുംബശ്രീ ഏറ്റെടുക്കുന്നത്. ഏപ്രിൽ ആദ്യവാരം തുറന്നു പ്രവർത്തിക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്കാണ് കുടുംബശ്രീക്കു നൽകുന്നത്. മൂന്നു മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് പുതിയ വ്യവസ്ഥകൾ കൊണ്ടുവരും. നഗരത്തിലെ റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മർട്ടിലവൽ പാർക്കിംഗിൽ എത്തിക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കും. ഇതിനായി നഗരസഭ പ്രത്യേകം സെക്യൂരിറ്റിക്കാരെ നിയമിക്കും.
റോഡുകളിലെ പാർക്കിംഗ് അനുവദിക്കില്ല. കിഴക്കേനടയിലെ ക്ഷേത്ര പ്രവേശന സത്യഗ്രഹ മൈതാനിയിലെ പാർക്കിംഗ് നടത്തിപ്പിനു നഗരസഭ നിശ്ചയിച്ച തുക ലഭിക്കാത്തതിനാൽ ഓഫർ നോട്ടീസ് നൽകി കൂടുതൽ തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറ്റ് പാർക്കിംഗ് കേന്ദ്രങ്ങളുടെ നടത്തിപ്പിനു നഗരസഭ നിശ്ചയിച്ചതിനേക്കാൾ കൂടിയ തുകയ്ക്കാണു കരാറുകാർ ഏറ്റെടുത്തിട്ടുള്ളത്.
പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചയാണു കൗൺസിൽ യോഗത്തിൽ നടന്നത്. യോഗത്തിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർമാൻ എം.പി. അനീഷ്മ, കൗൺസിലർമാരായ എ.എസ്. മനോജ്, എ.എം. ഷെഫീർ, പ്രഫ. പി.കെ. ശാന്തകുമാരി, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, മെഹ്റൂഫ്, വി.ബി. ജോയ്, ശോഭ ഹരിനാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.