തൃശൂർ: ദേവസ്വം ബോർഡ് ഏകപക്ഷീയമായി വാടക നിശ്ചയിച്ച് പൂരം പ്രദർശനം തകർക്കാൻ ശ്രമിക്കുവെന്ന തരത്തിൽ ചിലർ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ പ്രസ്താവനയിൽ പറഞ്ഞു.
ഹൈക്കോടതി നിർദേശങ്ങൾക്കനുസരിച്ചാണ് വാടക വർധിപ്പിച്ചത്. പൂരം പ്രദർശന നഗരിക്ക് അർഹമായ വാടക ലഭിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കേസെടുത്തു. ഈ സാഹചര്യത്തിലാണ് വാടക വർധിപ്പിച്ചത്.
കോടതി സ്വമേധയാ എടുത്ത കേസിൽ പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ കക്ഷികളാണ്.
പ്രദർശനത്തിന് 2,64,750 ചതുരശ്രയടി സ്ഥലമാണ് അനുവദിക്കാറുള്ളത്. ഇത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് തൃശൂർ പൂരം നടത്താനുള്ള പൂർണ ഉത്തരവാദിത്വം.
വാടക വർധനവിനെതിരേ കഴിഞ്ഞ ദിവസം തൃശൂർ പൗരാവലി യോഗം ചേർന്ന് പ്രതിഷേധമുയർത്തിയിരുന്നു.
ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ഇരുദേവസ്വങ്ങളും എക്സിബിഷൻ കമ്മിറ്റിയും മറച്ചുവെയ്ക്കുകയാണെന്നും ദേവസ്വം ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
ഹൈക്കോടതി നിർദേശങ്ങൾക്കനുസരിച്ചാണ് വാടക വർധിപ്പിച്ചത്. പൂരം പ്രദർശന നഗരിക്ക് അർഹമായ വാടക ലഭിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കേസെടുത്തു. ഈ സാഹചര്യത്തിലാണ് വാടക വർധിപ്പിച്ചത്.
കോടതി സ്വമേധയാ എടുത്ത കേസിൽ പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ കക്ഷികളാണ്.
പ്രദർശനത്തിന് 2,64,750 ചതുരശ്രയടി സ്ഥലമാണ് അനുവദിക്കാറുള്ളത്. ഇത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് തൃശൂർ പൂരം നടത്താനുള്ള പൂർണ ഉത്തരവാദിത്വം.
വാടക വർധനവിനെതിരേ കഴിഞ്ഞ ദിവസം തൃശൂർ പൗരാവലി യോഗം ചേർന്ന് പ്രതിഷേധമുയർത്തിയിരുന്നു.
ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ഇരുദേവസ്വങ്ങളും എക്സിബിഷൻ കമ്മിറ്റിയും മറച്ചുവെയ്ക്കുകയാണെന്നും ദേവസ്വം ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.