ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കാട്ടൂർ റോഡിൽ താണിശേരി ചുങ്കത്തിനടുത്ത് ആളൊഴിഞ്ഞ പറന്പിൽ എഴുപത് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. 40 പായ്ക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ട്. ചില പായ്ക്കറ്റുകൾ കീറിയ നിലയിലാണ്.
തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയ് ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് നല്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവു പായ്ക്കറ്റുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് മൊത്തവിതരണം നടത്തിയിരുന്നതിന്റെ സൂചനകളാണുള്ളത്. ഈ മേഖലയിലെ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ടുള്ളവരെ പോലീസ് സംശയിക്കുന്നുണ്ട്. മുന്പ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയ് ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് നല്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവു പായ്ക്കറ്റുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് മൊത്തവിതരണം നടത്തിയിരുന്നതിന്റെ സൂചനകളാണുള്ളത്. ഈ മേഖലയിലെ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ടുള്ളവരെ പോലീസ് സംശയിക്കുന്നുണ്ട്. മുന്പ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.