തൃശൂർ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ രണ്ടു മേഖലകളായി തിരിഞ്ഞാണു പ്രവർത്തനം നടത്തുന്നത്.
അനധികൃതമായി മാലിന്യം നിക്ഷേപിച്ച വ്യക്തികളെ പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പുതുക്കിയ ഉത്തരവിലുണ്ട്. ശുചിത്വ - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണം, വിൽപ്പന എന്നിവ സ്ക്വാഡിന്റെ പരിധിയിൽ വരും.
തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയതാണ് എൻഫോഴ്സ്മെന്റ് ടീം. ഈ സ്ക്വാഡ് ഇനി മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധന, മിന്നൽ പരിശോധന, ഉടൻ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
അനധികൃതമായി മാലിന്യം നിക്ഷേപിച്ച വ്യക്തികളെ പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പുതുക്കിയ ഉത്തരവിലുണ്ട്. ശുചിത്വ - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണം, വിൽപ്പന എന്നിവ സ്ക്വാഡിന്റെ പരിധിയിൽ വരും.
തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയതാണ് എൻഫോഴ്സ്മെന്റ് ടീം. ഈ സ്ക്വാഡ് ഇനി മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധന, മിന്നൽ പരിശോധന, ഉടൻ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.