മാള: പൊതുമരാമത്ത് വകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച മരം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ. മാള വലിയപറന്പ് കുരുവിലശേരി സഹകരണ ബാങ്കിനു സമീപം പൊതുമരാമത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന മരത്തടികളാണ് അഗ്നിക്കിരയായത്. ഒരു വർഷം മുന്പ് ഇവിടെ നിന്നിരുന്ന ഉണങ്ങിയ പ്ലാവ് അപകട ഭീക്ഷണിയായി മാറിയിരുന്നു.
വനം വകുപ്പിന്റെ വില നിശ്ചയം നടത്താത്തതിനാൽ ലേലം ചെയ് തു നൽകുന്ന നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് അപകട ഭീക്ഷണി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് അടിയന്തരമായി മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് റോഡരികിൽ തന്നെ മരത്തടികൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തടികൾ വനം വകുപ്പിന്റെ വില നിശ്ചയ നടപടികൾ പൂർത്തികരിച്ച്
ലേലം നടപടികൾക്കായി നൽകിയിട്ടുള്ളതാണെന്ന് മാള പൊതുമരാമത്ത് അസി.എൻജിനീയർ പറഞ്ഞു. ഇതു കൂടാതെ നിരവധി മരത്തടികൾ ഇത്തരത്തിൽ പൊതുമരാമത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്നുണ്ട്. മരത്തടികൾ കത്തിക്കരിഞ്ഞതിന്റെ കാരണം കണ്ടെത്തണമെന്നും തടികൾ ലേലം ചെയ്തു നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷാന്റി ജോസഫ് തട്ടകത്ത് പൊതു മരാമത്ത് കൊടുങ്ങല്ലൂർ അസി.എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയിട്ടുണ്ട്.
വനം വകുപ്പിന്റെ വില നിശ്ചയം നടത്താത്തതിനാൽ ലേലം ചെയ് തു നൽകുന്ന നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് അപകട ഭീക്ഷണി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് അടിയന്തരമായി മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് റോഡരികിൽ തന്നെ മരത്തടികൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തടികൾ വനം വകുപ്പിന്റെ വില നിശ്ചയ നടപടികൾ പൂർത്തികരിച്ച്
ലേലം നടപടികൾക്കായി നൽകിയിട്ടുള്ളതാണെന്ന് മാള പൊതുമരാമത്ത് അസി.എൻജിനീയർ പറഞ്ഞു. ഇതു കൂടാതെ നിരവധി മരത്തടികൾ ഇത്തരത്തിൽ പൊതുമരാമത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്നുണ്ട്. മരത്തടികൾ കത്തിക്കരിഞ്ഞതിന്റെ കാരണം കണ്ടെത്തണമെന്നും തടികൾ ലേലം ചെയ്തു നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷാന്റി ജോസഫ് തട്ടകത്ത് പൊതു മരാമത്ത് കൊടുങ്ങല്ലൂർ അസി.എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയിട്ടുണ്ട്.