അന്നമനട: അന്നമനട ഗ്രാമപഞ്ചായത്തിൽ മീറ്റിംഗ് സമയത്തിനു തുടങ്ങാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ പതിനൊന്നിനു പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർക്കുകയും എന്നാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോയതുമാണ് വിവാദമായത്.
രാവിലെ 11 നായിരുന്നു യോഗം. എന്നാൽ 12.15 കഴിഞ്ഞിട്ടും യോഗം തുടങ്ങാത്തതിനെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയോടു അന്വേഷിച്ചപ്പോൾ പ്രസിഡന്റ് എത്തിയശേഷമേ ആരംഭിക്കൂവെന്നു പറഞ്ഞതായി യുഡിഎഫ് അംഗം കെ.കെ. രവി നന്പൂതിരി പറഞ്ഞു. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടപ്പോൾ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച പന്ത്രണ്ടരയോടെ മുസ്ലിം അംഗങ്ങൾക്ക് പള്ളിയിൽ പോകേണ്ടതുള്ളതിനാൽ യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
യുഡിഎഫ് അംഗങ്ങളായ കെ.കെ. രവിനന്പൂതിരി, ടെസി ടൈറ്റസ്, സുനിത സജീവൻ, ലളിതാ ദിവാകരൻ, ആനി ആന്റോ, സി.കെ. ഷിജു എന്നിവരാണു പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
രാവിലെ 11 നായിരുന്നു യോഗം. എന്നാൽ 12.15 കഴിഞ്ഞിട്ടും യോഗം തുടങ്ങാത്തതിനെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയോടു അന്വേഷിച്ചപ്പോൾ പ്രസിഡന്റ് എത്തിയശേഷമേ ആരംഭിക്കൂവെന്നു പറഞ്ഞതായി യുഡിഎഫ് അംഗം കെ.കെ. രവി നന്പൂതിരി പറഞ്ഞു. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടപ്പോൾ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച പന്ത്രണ്ടരയോടെ മുസ്ലിം അംഗങ്ങൾക്ക് പള്ളിയിൽ പോകേണ്ടതുള്ളതിനാൽ യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
യുഡിഎഫ് അംഗങ്ങളായ കെ.കെ. രവിനന്പൂതിരി, ടെസി ടൈറ്റസ്, സുനിത സജീവൻ, ലളിതാ ദിവാകരൻ, ആനി ആന്റോ, സി.കെ. ഷിജു എന്നിവരാണു പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.