കൊരട്ടി: ബജറ്റ് യാഥാർഥ്യബോധമില്ലാത്തതാണെന്നു ചൂണ്ടികാട്ടി കൊരട്ടി പഞ്ചായത്തിൽ ഇന്നലെ നടന്ന ബജറ്റ് ചർച്ചക്കിടെ കോണ്ഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. കൊരട്ടിയെ സപോർട്സ് ഹബ് ആക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബജറ്റിൽ നാലു കോടിയാണ് വകയിരുത്തുന്നത്. നിലവിൽ കോനൂരിലുള്ള പഞ്ചായത്ത് ഗ്രൗണ്ട് സംരക്ഷിക്കാനും യുവജനങ്ങളടക്കമുള്ളവരുടെ കായികക്ഷമത വർധിപ്പിക്കാനും ക്രിയാത്മകമായ പദ്ധതികൾ ആവീഷ്കരിക്കുകയാണ് വേണ്ടതെന്ന് പാർലിമെന്ററി പാർട്ടി ലീഡർ ബിജോയ് പെരേപ്പാടൻ പറഞ്ഞു.
പുതിയ പദ്ധതിക്ക് കോടികൾ വകയിരുത്തുക വഴി ഭവനരഹിതർക്കുള്ള ഭവന നിർമാണം, വാർഡുകളിലെ റോഡുകളുടെ ടാറിംഗ്, റീ- ടാറിംഗ് എന്നിവ നടക്കാതെ പോകുകയും ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുക്കൽ വൻ അഴിമതിക്ക് കാരണമാകുമെന്നും അംഗങ്ങൾ പറഞ്ഞു.
നെൽക്കൃഷി പ്രോത്സാഹന ബോണസ്, ഉഴവുകൂലി, കൊയ്ത്തുയന്ത്രം പാടശേഖര സമിതിക്ക് വാങ്ങി നൽകൽ, കൂട്ടുകൃഷി സന്പ്രദായം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെ കൃഷിക്കാർക്ക് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് വർഗീസ് പയ്യപ്പിള്ളി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബജറ്റ് വിഭാവനം ചെയ്ത പല പദ്ധതികളും നടപ്പിലാക്കാനോ പൂർത്തീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും പുതിയ ബജറ്റ് കേവലം പദ്ധതി പ്രഖ്യാപനങ്ങളായി മാറിയെന്നും മെന്പർമാർ പറഞ്ഞു.
ചർച്ചക്കിടെ ഇറങ്ങിപ്പോന്ന കോണ്ഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കവാടത്തിൽ നിന്ന് പ്രതിഷേധിച്ചു. വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, വർഗീസ് തച്ചുപറന്പൻ, ചാക്കപ്പൻ പോ ൾ, ഗ്രേസി സ്കറിയ, പോൾസി ജിയോ എന്നിവർ പ്രസംഗിച്ചു.
പുതിയ പദ്ധതിക്ക് കോടികൾ വകയിരുത്തുക വഴി ഭവനരഹിതർക്കുള്ള ഭവന നിർമാണം, വാർഡുകളിലെ റോഡുകളുടെ ടാറിംഗ്, റീ- ടാറിംഗ് എന്നിവ നടക്കാതെ പോകുകയും ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുക്കൽ വൻ അഴിമതിക്ക് കാരണമാകുമെന്നും അംഗങ്ങൾ പറഞ്ഞു.
നെൽക്കൃഷി പ്രോത്സാഹന ബോണസ്, ഉഴവുകൂലി, കൊയ്ത്തുയന്ത്രം പാടശേഖര സമിതിക്ക് വാങ്ങി നൽകൽ, കൂട്ടുകൃഷി സന്പ്രദായം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെ കൃഷിക്കാർക്ക് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് വർഗീസ് പയ്യപ്പിള്ളി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബജറ്റ് വിഭാവനം ചെയ്ത പല പദ്ധതികളും നടപ്പിലാക്കാനോ പൂർത്തീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും പുതിയ ബജറ്റ് കേവലം പദ്ധതി പ്രഖ്യാപനങ്ങളായി മാറിയെന്നും മെന്പർമാർ പറഞ്ഞു.
ചർച്ചക്കിടെ ഇറങ്ങിപ്പോന്ന കോണ്ഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കവാടത്തിൽ നിന്ന് പ്രതിഷേധിച്ചു. വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, വർഗീസ് തച്ചുപറന്പൻ, ചാക്കപ്പൻ പോ ൾ, ഗ്രേസി സ്കറിയ, പോൾസി ജിയോ എന്നിവർ പ്രസംഗിച്ചു.