കാലടി: വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കാലടി മറ്റൂർ വട്ടപ്പറമ്പിലെ വാഴലിപ്പറമ്പിൽ മണിമാരനും കുടുംബത്തിനും കാലടി ആദിശങ്കര ട്രസ്റ്റ് വീട് നിർമിച്ചു നൽകും. ട്രസ്റ്റിനു കീഴിലുള്ള ശ്രീശങ്കര കോളജിലെ നാഷണൽ സർവീസ് സ്കീമാണ് ഇവർക്ക് വീട് നിർമിച്ചു നൽകുന്നത്. നിർമാണത്തിനുള്ള പഞ്ചായത്തിന്റെ അനുമതി പത്രം മണിമാരന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദിന്റെ നേതൃത്വത്തിലെത്തി കൈമാറി. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രഫ. സി.പി. ജയശങ്കർ, ശ്രീശങ്കര കോളജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വി.പി. അനൂപ്, എം.പി. സൗമ്യ, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, വാർഡംഗം കെ.ടി. എൽദോസ്, ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ എന്നിവരും സന്നിഹിതരായിരുന്നു.
10 ലക്ഷം രൂപ ചിലവിൽ 700 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചു നൽകുന്നത്. മണിമാരൻ ഭാര്യ ശകുന്തള, വിദ്യാർഥികളായ മൂന്നു കുട്ടികളും, മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മഴയത്ത് ചോർന്നൊലിക്കുന്നതായിരുന്നു ഇവരുടെ മൺഭിത്തിയുള്ള വീട്. ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്ന വീടിന് അടച്ചുറപ്പുമില്ല. കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന മണിമാരനു സ്വന്തമായി വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. രണ്ടര സെന്റ് സ്ഥലമാണ് ഇവർക്കുളളതും. ഉടൻ തന്നെ വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറുമെന്നും കെ. ആനന്ദ് പറഞ്ഞു.
10 ലക്ഷം രൂപ ചിലവിൽ 700 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചു നൽകുന്നത്. മണിമാരൻ ഭാര്യ ശകുന്തള, വിദ്യാർഥികളായ മൂന്നു കുട്ടികളും, മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മഴയത്ത് ചോർന്നൊലിക്കുന്നതായിരുന്നു ഇവരുടെ മൺഭിത്തിയുള്ള വീട്. ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്ന വീടിന് അടച്ചുറപ്പുമില്ല. കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന മണിമാരനു സ്വന്തമായി വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. രണ്ടര സെന്റ് സ്ഥലമാണ് ഇവർക്കുളളതും. ഉടൻ തന്നെ വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറുമെന്നും കെ. ആനന്ദ് പറഞ്ഞു.