കൊച്ചി: സ്കൂളില്‍ വച്ച് അഞ്ചാംക്ലാസുകാരന്റെ അടിവസ്ത്രപരിശോധന നടത്തിയെന്ന പരാതിയിൽ മൂന്നു മാസമായിട്ടും നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍.
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളില്‍ ഒരു അധ്യാപിക വിദ്യാർഥികളുടെ അടിവസ്ത്രപരിശോധന നടത്തിയതായി ആരോപണം ഉയർന്നത്. പരിശോധനയില്‍ ഒരു വിദ്യാര്‍ഥി അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് മറ്റു കുട്ടികളുടെ മുമ്പില്‍വച്ച് അധ്യാപിക ഈ കുട്ടിയെ കളിയാക്കിയെന്നും ഇതില്‍ മനംനൊന്ത് കുട്ടി സ്കൂളില്‍ വരാന്‍ വിസമ്മതിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബന്ധുക്കൾ പറയുന്നത്: 'സ്കൂള്‍ അധികൃതരെയും മാനേജ്മെന്റിനെയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി നല്‍കിയതിനെതുടര്‍ന്ന് ആലുവ എഇഒ, സ്കൂളിലെത്തിയെങ്കിലും കുട്ടികളില്‍ നിന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാതെ മടങ്ങിപ്പോയി. തുടര്‍ന്ന് എറണാകുളം ഡിഡിഇയെ നേരില്‍കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. ബാലാവകാശ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല'.
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളില്‍ ഒരു അധ്യാപിക വിദ്യാർഥികളുടെ അടിവസ്ത്രപരിശോധന നടത്തിയതായി ആരോപണം ഉയർന്നത്. പരിശോധനയില്‍ ഒരു വിദ്യാര്‍ഥി അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് മറ്റു കുട്ടികളുടെ മുമ്പില്‍വച്ച് അധ്യാപിക ഈ കുട്ടിയെ കളിയാക്കിയെന്നും ഇതില്‍ മനംനൊന്ത് കുട്ടി സ്കൂളില്‍ വരാന്‍ വിസമ്മതിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബന്ധുക്കൾ പറയുന്നത്: 'സ്കൂള്‍ അധികൃതരെയും മാനേജ്മെന്റിനെയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി നല്‍കിയതിനെതുടര്‍ന്ന് ആലുവ എഇഒ, സ്കൂളിലെത്തിയെങ്കിലും കുട്ടികളില്‍ നിന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാതെ മടങ്ങിപ്പോയി. തുടര്‍ന്ന് എറണാകുളം ഡിഡിഇയെ നേരില്‍കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. ബാലാവകാശ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല'.