നെടുമ്പാശേരി: പഞ്ചായത്തില്‍ ജനകീയ കാമ്പെയിനിലൂടെ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളിൽ വീണ്ടും മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ നെടുമ്പാശേരി പഞ്ചായത്ത് നടപടി ആരംഭിച്ചു. എയർപോർട്ടിലേക്കു പോകുന്ന വിഐപി റോഡിലും ദേശീയ പാതയ്ക്കിരുവശവും കിറ്റുകളിലും ചാക്കുകളിലുമായി മാലിന്യനിക്ഷേപം നടത്തിയവരില്‍ നിന്നും 5000 രൂപ വീതം പിഴശിക്ഷ ചുമത്തി . 40000 രൂപ ഈ ഇനത്തിൽ പഞ്ചായത്തിനു ലഭിച്ചു.
തുടര്‍ പരിശോധനകൾ നടത്തുന്നതിനും രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനും രാത്രികാല സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതു ജലസ്രോതസുകളിലേക്കും, കാനകളിലേക്കും മാലിന്യക്കുഴലുകള്‍ തുറന്നു വച്ചിട്ടുളള വീടുകളും, സ്ഥാപനങ്ങളും കണ്ടെത്തുന്നതിനും പരിശോധന നടത്തും . ഇക്കാര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.വി. കുഞ്ഞ് അറിയിച്ചു.
തുടര്‍ പരിശോധനകൾ നടത്തുന്നതിനും രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനും രാത്രികാല സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതു ജലസ്രോതസുകളിലേക്കും, കാനകളിലേക്കും മാലിന്യക്കുഴലുകള്‍ തുറന്നു വച്ചിട്ടുളള വീടുകളും, സ്ഥാപനങ്ങളും കണ്ടെത്തുന്നതിനും പരിശോധന നടത്തും . ഇക്കാര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.വി. കുഞ്ഞ് അറിയിച്ചു.