മൂവാറ്റുപുഴ: നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയതോടെ മൂവാറ്റുപുഴ ടൗണിന്റെ വിവിധ പ്രദേശങ്ങളിലുളള പൊതുനിരത്തിൽ മാലിന്യം തളളിയ അന്പതോളം പേർ പിടിയിൽ. വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പകൽ പരിശോധന ശക്തമാക്കിയതോടെ ചിലർ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുകയായിരുന്നു.
ഇത് മനസിലാക്കി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു രാമചന്ദ്രൻ, ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ച് രാത്രിയിലും പരിശോധന ശക്തമാക്കുകയായിരുന്നു.
ഇതോടെയാണ് ഇത്രയധികം പേരെ പിടികൂടാനായത്. രാത്രിയിൽ പൊതുഇടങ്ങളിൽ മാലിന്യം തളളിയവർ പലരും പിടിയിലായി. മാലിന്യം നിക്ഷേപിച്ച 25ഓളം പേർക്ക് ഉടൻ തന്നെ നോട്ടീസ് നൽകി.
ഇവരിൽ നിന്ന് 14,250 രൂപ പിഴ ഈടാക്കി. ഇനി ആവർത്തിക്കില്ലെന്ന സത്യപ്രസ്താവന എഴുതി വാങ്ങുകയും ചെയ്തു. ഇനിയും ആവർത്തിച്ചാൽ പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. ബാക്കിയുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇരുചക്ര വാഹനത്തിലും മറ്റുമെത്തി നിരത്തിൽ മാലിന്യം തളളിയ 17 വാഹനങ്ങളെകുറിച്ചും വിവരം ലഭിച്ചു. ഇവർക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്ന് മേൽവിലാസം ശേഖരിച്ച് ഇവർക്കും നോട്ടീസ് അയച്ചു.
ഇനിയും പിഴ ഒടുക്കാത്തവർക്ക് രണ്ടാം ഘട്ട നോട്ടീസ് അയക്കുന്നതിനുളള നടപടി പുരോഗമിക്കുന്നു.
നഗരാതിർത്തിയിൽ അനധികൃതമായി മാലിന്യം തളളുന്നവർക്കെതിരേ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും പകലും രാത്രിയിലും പരിശോധന ശക്തമാക്കുമെന്നും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പകൽ പരിശോധന ശക്തമാക്കിയതോടെ ചിലർ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുകയായിരുന്നു.
ഇത് മനസിലാക്കി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു രാമചന്ദ്രൻ, ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ച് രാത്രിയിലും പരിശോധന ശക്തമാക്കുകയായിരുന്നു.
ഇതോടെയാണ് ഇത്രയധികം പേരെ പിടികൂടാനായത്. രാത്രിയിൽ പൊതുഇടങ്ങളിൽ മാലിന്യം തളളിയവർ പലരും പിടിയിലായി. മാലിന്യം നിക്ഷേപിച്ച 25ഓളം പേർക്ക് ഉടൻ തന്നെ നോട്ടീസ് നൽകി.
ഇവരിൽ നിന്ന് 14,250 രൂപ പിഴ ഈടാക്കി. ഇനി ആവർത്തിക്കില്ലെന്ന സത്യപ്രസ്താവന എഴുതി വാങ്ങുകയും ചെയ്തു. ഇനിയും ആവർത്തിച്ചാൽ പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. ബാക്കിയുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇരുചക്ര വാഹനത്തിലും മറ്റുമെത്തി നിരത്തിൽ മാലിന്യം തളളിയ 17 വാഹനങ്ങളെകുറിച്ചും വിവരം ലഭിച്ചു. ഇവർക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്ന് മേൽവിലാസം ശേഖരിച്ച് ഇവർക്കും നോട്ടീസ് അയച്ചു.
ഇനിയും പിഴ ഒടുക്കാത്തവർക്ക് രണ്ടാം ഘട്ട നോട്ടീസ് അയക്കുന്നതിനുളള നടപടി പുരോഗമിക്കുന്നു.
നഗരാതിർത്തിയിൽ അനധികൃതമായി മാലിന്യം തളളുന്നവർക്കെതിരേ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും പകലും രാത്രിയിലും പരിശോധന ശക്തമാക്കുമെന്നും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.