തൊടുപുഴ: ലോഡ്ജ് മുറിയിൽനിന്നു കഞ്ചാവ് പൊതികളുമായി മൂന്നു നിയമ വിദ്യാർഥികൾ പിടിയിൽ. പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വെങ്ങല്ലൂർ മത്സ്യമാർക്കറ്റിനു സമീപത്തെ ലോഡ്ജിൽനിന്നാണ് സ്വകാര്യ ലോ കോളജിലെ മൂന്നു നിയമവിദ്യാർഥികൾ പിടിയിലായത്. ചേർത്തല കുത്തിയതോട് ശ്രീരാഗത്തിൽ ശ്രീരാഗ് രാജു (23), കരുനാഗപ്പള്ളി തേവലക്കര കോയിവിള ഷെജീർ ഷെരീഫ് (23), തൃശൂർ വരന്തരപ്പിള്ളി മുല്ലപ്പള്ളി ജീവൻ രമേശ് (23) എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത്. കഞ്ചാവ് പൊതികളാക്കി വിദ്യാർഥികൾക്ക് വില്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആറു പൊതികളിലായി 14 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു പൊതി കഞ്ചാവിന് 1,500 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. പ്രതികളിൽ ഒരാൾ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകനും ഒരാൾ അഭിഭാഷകയുടെ മകനുമാണ്. സാന്പത്തികമായി മെച്ചപ്പെട്ട കുടുംബപശ്ചാത്തലത്തിൽനിന്നുള്ളവരാണ് ഇവരെന്നും ആഡംബരജിവിതം നയിക്കാനാണ് ലഹരിക്കച്ചവടം നടത്തിവന്നതെന്നും പോലീസ് പറഞ്ഞു.
ആറു പൊതികളിലായി 14 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു പൊതി കഞ്ചാവിന് 1,500 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. പ്രതികളിൽ ഒരാൾ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകനും ഒരാൾ അഭിഭാഷകയുടെ മകനുമാണ്. സാന്പത്തികമായി മെച്ചപ്പെട്ട കുടുംബപശ്ചാത്തലത്തിൽനിന്നുള്ളവരാണ് ഇവരെന്നും ആഡംബരജിവിതം നയിക്കാനാണ് ലഹരിക്കച്ചവടം നടത്തിവന്നതെന്നും പോലീസ് പറഞ്ഞു.