കട്ടപ്പന: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകക്കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് ബിജേഷ് മുങ്ങിയത് അനുമോളുടെ (27 ) മൊബൈൽ ഫോൺ വിറ്റശേഷമെന്നു കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് മുങ്ങിയത്.
കഴിഞ്ഞ 21നു വൈകുന്നേരമാണ് കാഞ്ചിയാർ സ്വദേശിനിയായ അനുമോളേ (വത്സമ്മ ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു.
മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഐഎംഇഎ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്നു വ്യക്തമായത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൽനിന്നു ഇയാൾ ഫോൺ വിലയ്ക്കു വാങ്ങിയതാണെന്നു വ്യക്തമായത്.
ബിജേഷിനെ കാണാതായ ചൊവ്വാഴ്ച രാവിലെ കട്ടപ്പനയിൽ പേഴുംകവലയ്ക്കു സമീപമാണ് പ്രതി 5,000 രൂപയ്ക്ക് ഫോൺ ഇയാൾക്കു വിറ്റതെന്ന് പോലീസ് വ്യക്തമാക്കി. ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ബിജേഷിനായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. കട്ടപ്പന ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ എസ്എച്ച് ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്. നാലു ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ വീട്ടിൽ ഇന്നലെ ജില്ലാ സയന്റിഫിക് ഓഫീസർ റാഫിയ മുഹമ്മദ് എത്തി രക്തസാമ്പിളുകൾ ശേഖരിച്ചു. ഇതു തിരുവനന്തത്തെ സയന്റിഫിക് ലാബിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ഫോറൻസിക് സർജൻ ഡോ. ബിനുവും കൊലപാതകം നടന്ന വീട് സന്ദർശിച്ചിരുന്നു.
കഴിഞ്ഞ 21നു വൈകുന്നേരമാണ് കാഞ്ചിയാർ സ്വദേശിനിയായ അനുമോളേ (വത്സമ്മ ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു.
മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഐഎംഇഎ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്നു വ്യക്തമായത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൽനിന്നു ഇയാൾ ഫോൺ വിലയ്ക്കു വാങ്ങിയതാണെന്നു വ്യക്തമായത്.
ബിജേഷിനെ കാണാതായ ചൊവ്വാഴ്ച രാവിലെ കട്ടപ്പനയിൽ പേഴുംകവലയ്ക്കു സമീപമാണ് പ്രതി 5,000 രൂപയ്ക്ക് ഫോൺ ഇയാൾക്കു വിറ്റതെന്ന് പോലീസ് വ്യക്തമാക്കി. ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ബിജേഷിനായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. കട്ടപ്പന ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ എസ്എച്ച് ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്. നാലു ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ വീട്ടിൽ ഇന്നലെ ജില്ലാ സയന്റിഫിക് ഓഫീസർ റാഫിയ മുഹമ്മദ് എത്തി രക്തസാമ്പിളുകൾ ശേഖരിച്ചു. ഇതു തിരുവനന്തത്തെ സയന്റിഫിക് ലാബിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ഫോറൻസിക് സർജൻ ഡോ. ബിനുവും കൊലപാതകം നടന്ന വീട് സന്ദർശിച്ചിരുന്നു.