നിലന്പൂർ: ട്രെയനിൽ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചു. തിരുവാലിയിലെ സ്വകാര്യ സ്്ഥാപനത്തിൽ ജീവനക്കാരനായ മനാസ്കുമാർ ഡാകു (25) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഏഴിന് നിലന്പൂരിലേക്ക് വരികയായിരുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ നിന്ന് നിലന്പൂരിനടുത്ത് രാമംകുത്ത് ഭാഗത്ത് വച്ച് ഇയാൾ തീവണ്ടിയിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയിൽ കഴുത്തിനും തലക്കും മുഖത്തിനും ഗുരുതര പരിക്കേറ്റ ഇയാളെ ട്രോമാകെയർ പ്രവർത്തകരായ യൂനസ് രാമംകുത്ത്, ഷാജഹാൻ പാത്തിപ്പാറ എന്നിവർ ട്രോമാകെയറിന്റെ ആംബുലൻസിൽ ആദ്യം നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കൂട്ടുകാരനെ വിട്ട ശേഷം മടങ്ങി വരുന്പോഴാണ് അപകടം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഏഴിന് നിലന്പൂരിലേക്ക് വരികയായിരുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ നിന്ന് നിലന്പൂരിനടുത്ത് രാമംകുത്ത് ഭാഗത്ത് വച്ച് ഇയാൾ തീവണ്ടിയിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയിൽ കഴുത്തിനും തലക്കും മുഖത്തിനും ഗുരുതര പരിക്കേറ്റ ഇയാളെ ട്രോമാകെയർ പ്രവർത്തകരായ യൂനസ് രാമംകുത്ത്, ഷാജഹാൻ പാത്തിപ്പാറ എന്നിവർ ട്രോമാകെയറിന്റെ ആംബുലൻസിൽ ആദ്യം നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കൂട്ടുകാരനെ വിട്ട ശേഷം മടങ്ങി വരുന്പോഴാണ് അപകടം.