വേലൂർ: വേലൂരിൽ വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വേലൂരിന്റെ പല ഭാഗങ്ങളിലും രാത്രിയിൽ ആണ് മാലിന്യം തള്ളുന്നത് എന്നും അവരെ പിടികൂടി അവരെക്കൊണ്ടുതന്നെ മാലിന്യം അവിടെ നിന്ന് വൃത്തിയാക്കിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ വാർഡ് മെന്പറെ സമീപിച്ചു.
കഴിഞ്ഞദിവസം കുറുമാൽ തോട്ടിൽ മാലിന്യം തള്ളിയപ്പോൾ പ്രദേശവാസികൾക്ക് വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി. വാർഡ് മെന്പർ ശുഭാ അനിൽകുമാർ, ആശാവർക്കറും ഏഴാംവാർഡ് മെന്പറുമായ വിജനി ഗോപി, വേലൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ കുമാർ എന്നിവർ സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞദിവസം കുറുമാൽ തോട്ടിൽ മാലിന്യം തള്ളിയപ്പോൾ പ്രദേശവാസികൾക്ക് വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി. വാർഡ് മെന്പർ ശുഭാ അനിൽകുമാർ, ആശാവർക്കറും ഏഴാംവാർഡ് മെന്പറുമായ വിജനി ഗോപി, വേലൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ കുമാർ എന്നിവർ സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.