കൊടുങ്ങല്ലൂർ: പാടത്തും പറന്പിലും പണിയെടുത്ത് തഴന്പിച്ച കൈകളിൽ ആരാധനാമൂർത്തിയായ കൊടുങ്ങല്ലൂരമ്മയ്ക്ക് സമർപ്പിക്കാൻ കുരുമുളകും മഞ്ഞൾപൊടിയും ഉൾപ്പടെയുള്ള കാർഷിക വിഭവങ്ങളുമായി അവർ എത്തി. കേരളത്തിന്റെ വടക്കു-തെക്കേ അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ദേവിഭക്തർ ഭരണിപ്പാട്ടിന്റെ ഈരടികൾ മുളന്തണ്ടിന്റെ താളത്തിനൊത്ത് പാടി നൃത്തംചവിട്ടി ആടിത്തിമർത്തപ്പോൾ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് അക്ഷരാർഥത്തിൽ പഴംചൊല്ലിനെ അനുസ്മരിച്ച് രേവതി നാളിലെ ഇരന്പിക്കയറ്റമായി.
ഉത്രട്ടാതി നാളായ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വ്രതാനുഷ്ഠാനങ്ങളോടെ എത്തിയ കോമരങ്ങൾ ഉൾപ്പടെയുള്ള ദേവിഭക്തർ കൊടുങ്ങല്ലൂർ കുരുംബക്കാവിന്റെ നട ചവിട്ടിയത്. മുളന്തണ്ടിൽ താളമിട്ട് തപ്പുകൊട്ടി കോമരങ്ങൾക്ക് അകന്പടിയായി എത്തിയ കൂട്ടങ്ങൾ ഭക്തിയുടെ മാസ്മരിക ലഹരിയിൽ ക്ഷേത്രനഗരിയെ ആറാടിക്കുകയാണ്. കൊടുങ്ങല്ലൂർ അമ്മയുടെ തിരുനടയിൽ ഉപാസനാ മൂർത്തിയെ ധ്യാനിച്ച് പള്ളിവാളുകൊണ്ട് ശിരസിൽ മുറിവേൽപ്പിക്കുന്പോൾ അവർ നൊന്പരം പോലും അറിയുന്നില്ല.
ഭരണി മഹോത്സവത്തിന്റെ ആചാരനുഷ്ഠാനങ്ങൾക്ക് സമാപനം കുറിക്കുന്ന അശ്വതി നാളിലെ കാവുതീണ്ടൽ ഇന്നു വൈകീട്ടോടെ നടക്കുകയാണ്. കാവുതീണ്ടലിന് കാതോർത്ത് നഗരവീതികളിലൂടെ ഒഴുകുന്നവരും ക്ഷേത്രനടയിലെ അവകാശത്തറകളിലും സ്ഥാനമുറപ്പിച്ച ദേവിഭക്തർ ഇന്നലെ വൈകീട്ടുള്ള രേവതി വിളക്ക് ദർശിച്ച് സായൂജ്യരായി.
ഇന്നു ഉച്ചകഴിഞ്ഞ് നാലോടെയാണ് കാവുതീണ്ടൽ. ഇതിനുമുന്നോടിയായുള്ള തൃചന്ദനചാർത്ത് പൂജ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിക്കുക. ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് അനുമതി നൽകാൻ പരമാധികാരിയായ കൊടുങ്ങല്ലൂർ വലിയ തന്പുരാൻ പല്ലക്കിലേറി ക്ഷേത്രത്തിന്റെ ബലിക്കൽപുരയിൽ ഉപവിഷ്ടനാകുന്പോൾ കാർമികരായ കുന്നത്തുമഠത്തിലെയും മടത്തിൽ മഠത്തിലെയും നീലത്തുമഠത്തിലെയും അടികൾമാർ ചേർന്ന് തൃചന്ദനചാർത്ത് പൂജ ആരംഭിക്കും.
ഏഴരയാമം നീണ്ടുനിൽക്കുന്ന പൂജാകർമങ്ങൾ പൂർത്തിയാക്കി വലിയ തന്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലൂടെ നിലപാടുതറയിൽ എത്തുന്പോൾ കോയ്മ ചുവന്ന പട്ടുക്കുട നിവർത്തി കാവുതീണ്ടലിന് അനുമതി നൽകും.
ഇതോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പാലയ്ക്കൽ വേലൻ ദേവിദാസൻ ക്ഷേത്രത്തിന്റെ ചെന്പോലകളിൽ തട്ടി ആദ്യം കാവുതീണ്ടും. തുടർന്ന് ക്ഷേത്രത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള പതിനായിരങ്ങൾ ദേവിശരണം വിളിച്ച് ക്ഷേത്രത്തിനുചുറ്റും വലം വച്ച് കാവുതീണ്ടി സായൂജ്യരാകും.
ഉത്രട്ടാതി നാളായ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വ്രതാനുഷ്ഠാനങ്ങളോടെ എത്തിയ കോമരങ്ങൾ ഉൾപ്പടെയുള്ള ദേവിഭക്തർ കൊടുങ്ങല്ലൂർ കുരുംബക്കാവിന്റെ നട ചവിട്ടിയത്. മുളന്തണ്ടിൽ താളമിട്ട് തപ്പുകൊട്ടി കോമരങ്ങൾക്ക് അകന്പടിയായി എത്തിയ കൂട്ടങ്ങൾ ഭക്തിയുടെ മാസ്മരിക ലഹരിയിൽ ക്ഷേത്രനഗരിയെ ആറാടിക്കുകയാണ്. കൊടുങ്ങല്ലൂർ അമ്മയുടെ തിരുനടയിൽ ഉപാസനാ മൂർത്തിയെ ധ്യാനിച്ച് പള്ളിവാളുകൊണ്ട് ശിരസിൽ മുറിവേൽപ്പിക്കുന്പോൾ അവർ നൊന്പരം പോലും അറിയുന്നില്ല.
ഭരണി മഹോത്സവത്തിന്റെ ആചാരനുഷ്ഠാനങ്ങൾക്ക് സമാപനം കുറിക്കുന്ന അശ്വതി നാളിലെ കാവുതീണ്ടൽ ഇന്നു വൈകീട്ടോടെ നടക്കുകയാണ്. കാവുതീണ്ടലിന് കാതോർത്ത് നഗരവീതികളിലൂടെ ഒഴുകുന്നവരും ക്ഷേത്രനടയിലെ അവകാശത്തറകളിലും സ്ഥാനമുറപ്പിച്ച ദേവിഭക്തർ ഇന്നലെ വൈകീട്ടുള്ള രേവതി വിളക്ക് ദർശിച്ച് സായൂജ്യരായി.
ഇന്നു ഉച്ചകഴിഞ്ഞ് നാലോടെയാണ് കാവുതീണ്ടൽ. ഇതിനുമുന്നോടിയായുള്ള തൃചന്ദനചാർത്ത് പൂജ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിക്കുക. ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് അനുമതി നൽകാൻ പരമാധികാരിയായ കൊടുങ്ങല്ലൂർ വലിയ തന്പുരാൻ പല്ലക്കിലേറി ക്ഷേത്രത്തിന്റെ ബലിക്കൽപുരയിൽ ഉപവിഷ്ടനാകുന്പോൾ കാർമികരായ കുന്നത്തുമഠത്തിലെയും മടത്തിൽ മഠത്തിലെയും നീലത്തുമഠത്തിലെയും അടികൾമാർ ചേർന്ന് തൃചന്ദനചാർത്ത് പൂജ ആരംഭിക്കും.
ഏഴരയാമം നീണ്ടുനിൽക്കുന്ന പൂജാകർമങ്ങൾ പൂർത്തിയാക്കി വലിയ തന്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലൂടെ നിലപാടുതറയിൽ എത്തുന്പോൾ കോയ്മ ചുവന്ന പട്ടുക്കുട നിവർത്തി കാവുതീണ്ടലിന് അനുമതി നൽകും.
ഇതോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പാലയ്ക്കൽ വേലൻ ദേവിദാസൻ ക്ഷേത്രത്തിന്റെ ചെന്പോലകളിൽ തട്ടി ആദ്യം കാവുതീണ്ടും. തുടർന്ന് ക്ഷേത്രത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള പതിനായിരങ്ങൾ ദേവിശരണം വിളിച്ച് ക്ഷേത്രത്തിനുചുറ്റും വലം വച്ച് കാവുതീണ്ടി സായൂജ്യരാകും.