ഇരിങ്ങാലക്കുട: വീടും സ്ഥലവും വാങ്ങുന്നതിന് ചോളമണ്ഡലം ഇൻവെസ്റ്റ്മെൻസ് ആൻഡ് ഫൈനാൻസ് കന്പനി ലിമിറ്റഡ് തൃശൂർ പടിഞ്ഞാറക്കോട്ട ബ്രാഞ്ചിൽ നിന്നും എടുത്ത ലോണ്‍ ഇടപാടിൽ കുടിശിക വരുത്തിയതിനു വീടും സ്ഥലവും സർഫാസി നിയമപ്രകാരം കൈവശത്തിൽ എടുക്കുവാനുള്ള നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. തൃശൂർ വെണ്ടൂർ സ്വദേശികളായ കണ്ണന്പടത്തി ഷീബ ജോജു എന്നിവർ നൽകിയ റിട്ട് ഹർജി സിവിൽ കേസിലാണ് ജസ്റ്റിസ് ടി.ആർ. രവി അവർകളുടെ ഉത്തരവ്. കുടിശിക തവണകളായി തീർക്കണം എന്ന വ്യവസ്ഥയോടെയാണ് സ്റ്റേ ഉത്തരവ്. ഹർജിക്കാർക്കുവേണ്ടി അഡ്വക്കേറ്റുമാരായ ഷാജൻ മഞ്ഞളി, ബോബി എം. ശേഖർ എന്നിവർ ഹാജരായി.