കൊച്ചി: മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് പിടികൂടി. കോട്ടയം അര്‍പ്പൂക്കര താന്നിക്കുന്നേല്‍ ബിപിന്‍(19), വാഗമണ്‍ സ്വദേശികളായ പുളിങ്കുന്നം പള്ളിപ്പറമ്പ് ജിതിന്(23), പീരുമേട് കിന്‍സ്ലി വീട്ടില്‍ ഗൗതം(20) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.
പച്ചാളത്തുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ മുക്കുപണ്ടം പണയംവയ്ക്കാനെത്തിയത്. സ്ഥാപനത്തിലെ അപ്രൈസര്‍ പണ്ടം ഉരച്ചുനോക്കിയതോടെ ഇത് മുക്കാണെന്നു തെളിയുകയായിരുന്നു. തുടർന്ന് പ്രതികള്‍ മാല തിരികെ ചോദിച്ചെങ്കിലും ജീവനക്കാരന് നൽകാൻ വിസമ്മതിച്ചതോടെ ഇവർ സ്ഥാപനത്തില്‍ ബഹളംവയ്ക്കുകയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസില്‍ വിവരമറിയിച്ചതോടെ കടന്നുകളഞ്ഞ പ്രതികളെ സ്ഥാപന മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പച്ചാളത്തുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ മുക്കുപണ്ടം പണയംവയ്ക്കാനെത്തിയത്. സ്ഥാപനത്തിലെ അപ്രൈസര്‍ പണ്ടം ഉരച്ചുനോക്കിയതോടെ ഇത് മുക്കാണെന്നു തെളിയുകയായിരുന്നു. തുടർന്ന് പ്രതികള്‍ മാല തിരികെ ചോദിച്ചെങ്കിലും ജീവനക്കാരന് നൽകാൻ വിസമ്മതിച്ചതോടെ ഇവർ സ്ഥാപനത്തില്‍ ബഹളംവയ്ക്കുകയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസില്‍ വിവരമറിയിച്ചതോടെ കടന്നുകളഞ്ഞ പ്രതികളെ സ്ഥാപന മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.