അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിനായി 4.34 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു. കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന യാർഡ് കുണ്ടും കുഴിയുമായി ശോചനീയാവസ്ഥയിലായതും ടെര്മിനലിലെത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും ചൂണ്ടിക്കാട്ടി എംഎല്‍എ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
നിലവിലെ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ എസി പാസഞ്ചര്‍ വെയ്റ്റിംഗ് ലോഞ്ച്, റസ്റ്റോറന്റ്, ഒന്നാം നിലയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി ഡോര്‍മെറ്ററി, ജീവനക്കാര്‍ക്ക് റെസ്റ്റ് റൂം, ലിഫ്റ്റ്, പുതിയ ഓഫീസ് ബ്ലോക്ക്, യാഡ് നവീകരണം, ഇലക്ട്രിഫിക്കേഷന് മുതലായ പ്രവര്‍ത്തികള്‍ക്കാണ് തുക വിനിയോഗിക്കുക.
കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും നിരന്തരമായി യാഡ് ശോചനീയാവസ്ഥയിലാവുന്നതും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തിനെ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അനുവദിക്കപ്പെട്ട തുക വിനിയോഗിച്ചുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ആ പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം അങ്കമാലി ഡിപ്പോയെ ദീര്‍ഘദൂര സര്വ്വീസുകളടെ ട്രാന്‍സിറ്റ് കേന്ദ്രമാക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു.
നിലവിലെ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ എസി പാസഞ്ചര്‍ വെയ്റ്റിംഗ് ലോഞ്ച്, റസ്റ്റോറന്റ്, ഒന്നാം നിലയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി ഡോര്‍മെറ്ററി, ജീവനക്കാര്‍ക്ക് റെസ്റ്റ് റൂം, ലിഫ്റ്റ്, പുതിയ ഓഫീസ് ബ്ലോക്ക്, യാഡ് നവീകരണം, ഇലക്ട്രിഫിക്കേഷന് മുതലായ പ്രവര്‍ത്തികള്‍ക്കാണ് തുക വിനിയോഗിക്കുക.
കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും നിരന്തരമായി യാഡ് ശോചനീയാവസ്ഥയിലാവുന്നതും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തിനെ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അനുവദിക്കപ്പെട്ട തുക വിനിയോഗിച്ചുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ആ പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം അങ്കമാലി ഡിപ്പോയെ ദീര്‍ഘദൂര സര്വ്വീസുകളടെ ട്രാന്‍സിറ്റ് കേന്ദ്രമാക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു.