മൂവാറ്റുപുഴ: കാഹളം മുഴക്കിയും തന്പേറടിച്ചും കിളികളെ പറത്തിയും ഊരാളിക്കൂട്ടം മേളയുടെ അരങ്ങ് നിറഞ്ഞാടി. പാട്ട്പൊരുൾക്കൂത്ത് എന്നു പേരിട്ട പരിപാടി മേളയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് ഈ പരിപാടി അരങ്ങേറിയത്. വ്യത്യസ്തങ്ങളായ ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ സംഗീതോപകരണങ്ങളെക്കൂടാതെ മറ്റ് വസ്തുക്കളുമുപയോഗിച്ച് തീർത്ത സംഗീതാനുഭവം യുവതലമുറ മനം നിറഞ്ഞ് ആസ്വദിച്ചു.
ഗാനങ്ങൾക്കൊപ്പിച്ച് കടലാസുകിളികളെ പറത്തി കാണികൾ പ്രായഭേദമന്യേ കലാകാരൻമാർക്കൊപ്പം കൂടി. സ്വന്തമായെഴുതിയതും കടമ്മനിട്ടയെപ്പോലുള്ള മറ്റ് കവികളുടെ വരികളുമാണ് സമൂഹത്തിന്റെ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നുന്നതിന് ഊരാളി സംഘം ഉപയോഗിക്കുന്നത്. പ്രകൃതിയുടെ താളവും സൂക്ഷ്മ ശബ്ദങ്ങളുമാണ് പശ്ചാത്തലം.
ഊരാളി എക്സ്പ്രസ് എന്ന് പേരിട്ട പ്രത്യേകം തയാറാക്കിയ ബസിലെത്തിയ സംഘം യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ ഒന്നാം നാൾ അമ്മേനെക്കണ്ടപ്പോൾ, അത്ഭുതലോകം, അയ്യോ വയ്യേ, ഇഞ്ഞീം മേണം, കഷ്ടപ്പെടും, നേരന്പോയ് തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയും പ്രേക്ഷകർക്ക് പ്രിയമുള്ളതായി. മാർട്ടിൻ, സുധീഷ്, സജി, ജോഫി, അർജുൻ എന്നിവരാണ് സംഘത്തിലുള്ളത്. മേള സുവർണ ജൂബിലി പരന്പരയിലെ അടുത്ത പരിപാടി സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ദീർഘചതുരം എന്ന നാടകം ഏപ്രിൽ അഞ്ചിന് നടക്കും.
ഗാനങ്ങൾക്കൊപ്പിച്ച് കടലാസുകിളികളെ പറത്തി കാണികൾ പ്രായഭേദമന്യേ കലാകാരൻമാർക്കൊപ്പം കൂടി. സ്വന്തമായെഴുതിയതും കടമ്മനിട്ടയെപ്പോലുള്ള മറ്റ് കവികളുടെ വരികളുമാണ് സമൂഹത്തിന്റെ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നുന്നതിന് ഊരാളി സംഘം ഉപയോഗിക്കുന്നത്. പ്രകൃതിയുടെ താളവും സൂക്ഷ്മ ശബ്ദങ്ങളുമാണ് പശ്ചാത്തലം.
ഊരാളി എക്സ്പ്രസ് എന്ന് പേരിട്ട പ്രത്യേകം തയാറാക്കിയ ബസിലെത്തിയ സംഘം യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ ഒന്നാം നാൾ അമ്മേനെക്കണ്ടപ്പോൾ, അത്ഭുതലോകം, അയ്യോ വയ്യേ, ഇഞ്ഞീം മേണം, കഷ്ടപ്പെടും, നേരന്പോയ് തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയും പ്രേക്ഷകർക്ക് പ്രിയമുള്ളതായി. മാർട്ടിൻ, സുധീഷ്, സജി, ജോഫി, അർജുൻ എന്നിവരാണ് സംഘത്തിലുള്ളത്. മേള സുവർണ ജൂബിലി പരന്പരയിലെ അടുത്ത പരിപാടി സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ദീർഘചതുരം എന്ന നാടകം ഏപ്രിൽ അഞ്ചിന് നടക്കും.