കൊച്ചി: കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ച മൃതദേഹത്തോട് ആശുപത്രിയിലെ പോലീസ് സര്ജന് അനാദരവ് കാണിച്ചതായി തെളിഞ്ഞ പശ്ചാത്തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) അന്വേഷണം നടത്തി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന് നിർദേശിച്ചു.
2022 നവംബര്‍ 16ന് മുനമ്പം ബീച്ചില്‍ കണ്ടെത്തിയ പള്ളിപ്പുറം കൈതവളപ്പില്‍ സുരേഷിന്റെ മകന് ഗോകുലിന്റെ (21) മൃതദേഹത്തോട് കളമശേരി മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് അനാദരവ് കാണിച്ചെന്ന് പള്ളിപ്പുറം പുഴക്കരേടത്ത് പി.എസ്. ദിലീപ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനാണ് പോസ്റ്റുമോര്‍ട്ടത്തിനുള്ള കെ.പി.എഫ്. 102 ഫോം മുനമ്പം എസ്എച്ച്ഒ നല്‍കിയത്. എന്നാല്‍ അദ്ദേഹം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നവംബര്‍ 17ന് രാവിലെ 10.25ന് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ സര്ജന് തയാറായില്ല. 12.45 വരെ മൃതദേഹം ആംബുലന്‍സില്‍ വെയിലത്ത് കിടത്തി.
താലൂക്ക് ആശുപത്രിയില്‍ നിന്നു റഫര്‍ ചെയ്യപ്പെട്ട മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ടതായിരുന്നുവെന്ന് കമ്മീഷന് പറഞ്ഞു. റഫര്‍ ചെയ്യുന്നതില്‍ പാകപ്പിഴ ഉണ്ടായാല്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാവണം അത് പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 നവംബര്‍ 16ന് മുനമ്പം ബീച്ചില്‍ കണ്ടെത്തിയ പള്ളിപ്പുറം കൈതവളപ്പില്‍ സുരേഷിന്റെ മകന് ഗോകുലിന്റെ (21) മൃതദേഹത്തോട് കളമശേരി മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് അനാദരവ് കാണിച്ചെന്ന് പള്ളിപ്പുറം പുഴക്കരേടത്ത് പി.എസ്. ദിലീപ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനാണ് പോസ്റ്റുമോര്‍ട്ടത്തിനുള്ള കെ.പി.എഫ്. 102 ഫോം മുനമ്പം എസ്എച്ച്ഒ നല്‍കിയത്. എന്നാല്‍ അദ്ദേഹം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നവംബര്‍ 17ന് രാവിലെ 10.25ന് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ സര്ജന് തയാറായില്ല. 12.45 വരെ മൃതദേഹം ആംബുലന്‍സില്‍ വെയിലത്ത് കിടത്തി.
താലൂക്ക് ആശുപത്രിയില്‍ നിന്നു റഫര്‍ ചെയ്യപ്പെട്ട മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ടതായിരുന്നുവെന്ന് കമ്മീഷന് പറഞ്ഞു. റഫര്‍ ചെയ്യുന്നതില്‍ പാകപ്പിഴ ഉണ്ടായാല്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാവണം അത് പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.