മൂവാറ്റുപുഴ: പാർപ്പിട പദ്ധതികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്ഷേമത്തിനും മുൻതൂക്കം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
26.18 കോടി വരവും 26.12 കോടി ചെലവും 6.78 ലക്ഷം നീക്കിയിരിപ്പുമുളള ബജറ്റാണ് അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ ക്ഷേമ മുൻനിർത്തി 45 ലക്ഷം ബജറ്റിൽ വകയിരുത്തി. സമഗ്ര നെൽകൃഷി വികസനം, സമ്പൂർണ ഭക്ഷ്യ സുരക്ഷാപദ്ധതി, ചെറുകിട സംരംഭങ്ങൾ, തരിശുനിലം ഒഴിവാക്കൽ, തോടുകളുടെ ആഴംകൂട്ടൽ തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. പൂകൃഷി ഏറ്റെടുത്ത് നടത്തുന്നതിന് 19 ലക്ഷവും ക്ഷീര മേഖലയിൽ പദ്ധതികൾ നടപ്പാക്കുന്നതിന് 15 ലക്ഷവും വകയിരുത്തി. പട്ടികജാതി-വർഗ കോളനി വികസനവും പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പും വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്നതിന് 90 ലക്ഷവും നീക്കിവച്ചു. ആരോഗ്യമേഖലയില്‍ 68 ലക്ഷവും ലൈഫ് പദ്ധതിയിലും പിഎംഎവൈ പദ്ധതിയിലും ഉൾപ്പെടുത്തി വീട് നിർമിക്കുന്നതിന് ഒരു കോടിയും നീക്കിവച്ചു.
26.18 കോടി വരവും 26.12 കോടി ചെലവും 6.78 ലക്ഷം നീക്കിയിരിപ്പുമുളള ബജറ്റാണ് അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ ക്ഷേമ മുൻനിർത്തി 45 ലക്ഷം ബജറ്റിൽ വകയിരുത്തി. സമഗ്ര നെൽകൃഷി വികസനം, സമ്പൂർണ ഭക്ഷ്യ സുരക്ഷാപദ്ധതി, ചെറുകിട സംരംഭങ്ങൾ, തരിശുനിലം ഒഴിവാക്കൽ, തോടുകളുടെ ആഴംകൂട്ടൽ തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. പൂകൃഷി ഏറ്റെടുത്ത് നടത്തുന്നതിന് 19 ലക്ഷവും ക്ഷീര മേഖലയിൽ പദ്ധതികൾ നടപ്പാക്കുന്നതിന് 15 ലക്ഷവും വകയിരുത്തി. പട്ടികജാതി-വർഗ കോളനി വികസനവും പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പും വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്നതിന് 90 ലക്ഷവും നീക്കിവച്ചു. ആരോഗ്യമേഖലയില്‍ 68 ലക്ഷവും ലൈഫ് പദ്ധതിയിലും പിഎംഎവൈ പദ്ധതിയിലും ഉൾപ്പെടുത്തി വീട് നിർമിക്കുന്നതിന് ഒരു കോടിയും നീക്കിവച്ചു.