ആലുവ: വക്കീലിനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുറുമശേരി കുഴിപ്പിള്ളി വീട്ടിൽ സിനു (സിനൂട്ടി-44)വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷ് (ഡാൻസർ സുരേഷ്-37) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന അഭിഭാഷകനായ ശരത് ചന്ദ്രനെ മർദിച്ച് ഫോണും പണവും കവർന്നതായാണ് കേസ് ഫെബ്രുവരി 16ന് രാത്രി 11 നായിരുന്നു സംഭവം. ഓട്ടോയുമായി വന്ന് കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദിക്കുകയായിരുന്നു.
ഒന്നരപ്പവന്റെ മാലയും മൊബൈൽ ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു.
ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന അഭിഭാഷകനായ ശരത് ചന്ദ്രനെ മർദിച്ച് ഫോണും പണവും കവർന്നതായാണ് കേസ് ഫെബ്രുവരി 16ന് രാത്രി 11 നായിരുന്നു സംഭവം. ഓട്ടോയുമായി വന്ന് കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദിക്കുകയായിരുന്നു.
ഒന്നരപ്പവന്റെ മാലയും മൊബൈൽ ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു.