കാക്കനാട് : തൃക്കാക്കര നഗരസഭയിലെ പത്തോളം ഹോട്ടലുകളിൽ ഇന്നലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രണ്ടു ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. കാക്കനാട് സീപോർട്ട് -എയർപോർട്ട് റോഡിൽ ചിറ്റേത്തുകരയിലെ ബിലാൽ തട്ടുകടയിൽനിന്നും പഴകിയ ചിക്കൻ, പഴക്കം ചെന്ന പൊറോട്ട, ഷേക്കിനായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ പാൽ എന്നിവ പിടികൂടി. അടുക്കള വൃത്തിഹീനമായിരുന്നു.
ചിറ്റേത്തുകരയിലെ സിയാ ഹോട്ടൽനിന്നു പാൽ, അൽഫാം, പഴകിയ ചിക്കൻ, സിഗരറ്റ് തുടങ്ങിയവ പിടിച്ചെടുത്തു. കാക്കനാട് കളക്ടറേറ്റ് കുടുംബശ്രീ കാന്റീന് ലൈസൻസ് ഉണ്ടായിരുന്നില്ല. ശുദ്ധമായ കുടിവെള്ളം ഒരുക്കിയിരുന്നില്ല.
തൃക്കാക്കര മുൻസിപ്പൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയ്, എൻജിഒ കോട്ടേഴ്സ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഡോ. സുനിത, രശ്മി, കാക്കനാട് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം, ജെഎച്ച്ഐ അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരു ഹോട്ടലുകൾക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
ചിറ്റേത്തുകരയിലെ സിയാ ഹോട്ടൽനിന്നു പാൽ, അൽഫാം, പഴകിയ ചിക്കൻ, സിഗരറ്റ് തുടങ്ങിയവ പിടിച്ചെടുത്തു. കാക്കനാട് കളക്ടറേറ്റ് കുടുംബശ്രീ കാന്റീന് ലൈസൻസ് ഉണ്ടായിരുന്നില്ല. ശുദ്ധമായ കുടിവെള്ളം ഒരുക്കിയിരുന്നില്ല.
തൃക്കാക്കര മുൻസിപ്പൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയ്, എൻജിഒ കോട്ടേഴ്സ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഡോ. സുനിത, രശ്മി, കാക്കനാട് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം, ജെഎച്ച്ഐ അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരു ഹോട്ടലുകൾക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.