ഏലൂർ: ഏലൂർ നഗരസഭയിലെ പഴയ ആനവാതിലിന് സമീപമുള്ള സർവീസ് റോഡിനരികിൽ വൻ മാലിന്യക്കൂന്പാരം.
പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടിയ നിലയിൽ ഇവിടെ വൻതോതിൽ മാലിന്യം തള്ളിയിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങളോടൊപ്പം വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ഉപേക്ഷിക്കാനായി കോഴിക്കടയിൽനിന്നുള്ള മാലിന്യവുമായി എത്തിയ വാഹനം ആനവാതിലിന് സമീപമുള്ള സർവീസ്റോഡിൽ നിർത്തിയിട്ടിരുന്നു. സമീപത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികൾ ഇടപപെട്ടതോടെ വാഹനവുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.
രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യനിക്ഷേപം കൂടുതലായി നടക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അന്യസംസ്ഥാന ലോറിക്കാരാണ് മാലിന്യ കിറ്റുകൾ ഇവിടെ വ്യാപകമായി തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് വാർഡ് കൗൺസിലറേയും നഗരസഭ അധികൃതരേയും വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്നാണ് പരക്കേയുള്ള ആക്ഷേപം. ചൂടുകൊണ്ട് പഴുത്തിരിക്കുന്ന മാലിന്യ കിറ്റിലേക്ക് ഒരു തീപ്പൊരി വീണാൽ വൻ തീപിടുത്തമുണ്ടാകുകയും ഇതു വഴി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലേക്കുള്ള ഇലക്ട്രിക്ക് കേബിളുകൾക്ക് തീപിടിക്കാനും വൻനാശനഷ്ടങ്ങൾക്കും ഇടയാക്കുമെന്നാണ് കമ്പനി തൊഴിലാളികൾ ആശങ്കപ്പെടുന്നത്.
മാലിന്യത്തിനിടയ്ക്ക് വൻ തോതിൽ പ്ലാസ്റ്റിക് കിറ്റുകളുമുള്ളതാണ് ആശങ്കയ്ക്കിടയാക്കുന്നത്. വൻ തീപിടുത്തമുണ്ടാകുന്നതിന് മുമ്പായി മാലിന്യങ്ങൾ നീക്കം ചെയ്യാനും, ഇവ തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും നഗരസഭ തയാറാകണമെന്ന് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികൾ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടിയ നിലയിൽ ഇവിടെ വൻതോതിൽ മാലിന്യം തള്ളിയിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങളോടൊപ്പം വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ഉപേക്ഷിക്കാനായി കോഴിക്കടയിൽനിന്നുള്ള മാലിന്യവുമായി എത്തിയ വാഹനം ആനവാതിലിന് സമീപമുള്ള സർവീസ്റോഡിൽ നിർത്തിയിട്ടിരുന്നു. സമീപത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികൾ ഇടപപെട്ടതോടെ വാഹനവുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.
രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യനിക്ഷേപം കൂടുതലായി നടക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അന്യസംസ്ഥാന ലോറിക്കാരാണ് മാലിന്യ കിറ്റുകൾ ഇവിടെ വ്യാപകമായി തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് വാർഡ് കൗൺസിലറേയും നഗരസഭ അധികൃതരേയും വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്നാണ് പരക്കേയുള്ള ആക്ഷേപം. ചൂടുകൊണ്ട് പഴുത്തിരിക്കുന്ന മാലിന്യ കിറ്റിലേക്ക് ഒരു തീപ്പൊരി വീണാൽ വൻ തീപിടുത്തമുണ്ടാകുകയും ഇതു വഴി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലേക്കുള്ള ഇലക്ട്രിക്ക് കേബിളുകൾക്ക് തീപിടിക്കാനും വൻനാശനഷ്ടങ്ങൾക്കും ഇടയാക്കുമെന്നാണ് കമ്പനി തൊഴിലാളികൾ ആശങ്കപ്പെടുന്നത്.
മാലിന്യത്തിനിടയ്ക്ക് വൻ തോതിൽ പ്ലാസ്റ്റിക് കിറ്റുകളുമുള്ളതാണ് ആശങ്കയ്ക്കിടയാക്കുന്നത്. വൻ തീപിടുത്തമുണ്ടാകുന്നതിന് മുമ്പായി മാലിന്യങ്ങൾ നീക്കം ചെയ്യാനും, ഇവ തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും നഗരസഭ തയാറാകണമെന്ന് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികൾ ആവശ്യപ്പെട്ടു.