റസാക് കേച്ചേരി
കേച്ചേരി: അല്ലാഹുവിൽ സ്വമേധയാ സമർപ്പണം ചെയ്തും ചിന്തകളേയും പ്രവർത്തികളേയും ശുദ്ധീകരിച്ചും ദൈനംദിന ചെയ്തികളെ നിയന്ത്രിച്ചും പുണ്യങ്ങളുടെ പൂക്കാലമൊരുക്കിയും വിശുദ്ധ റംസാൻ വരവായി. ഇനിമുതൽ ഒരു മാസക്കാലം വിശുദ്ധിയുടെ ദിന രാത്രങ്ങളാണ് വിശ്വാസികളുടെ ഹൃദയങ്ങളെ നിയന്ത്രിക്കാനെത്തുക.
ഇസ്ലാമിക പ്രമാണങ്ങളിൽ നാലാമത്തേതായ റംസാൻ പ്രതാനുഷ്ഠാനത്തിന് പളളികളിലും ഭവനങ്ങളിലും പരിസര ശുചീകരണമടക്കമുള്ള ഒരുക്കങ്ങളും പൂർത്തിയായി. റംസാന്റെ ആഗമനം സൂചിപ്പിച്ചുകൊണ്ട് ചന്ദ്രക്കല മാനത്ത് തെളിഞ്ഞതോടെയാണ് ഒരു മാസം നീളുന്ന നോന്പനുഷ്ഠാനത്തിന് തുടക്കമായത്.
സുബഹി മുതൽ മഗ്രിബ് വരെ അന്നപാനീയങ്ങൾ ഒഴിവാക്കിയും മനസുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിൽ ആരാധന പെരുപ്പിച്ചുമാണ് മുസ്ലീങ്ങൾ നോന്പനുഷ്ഠിക്കുന്നത്. മുസ്ലീങ്ങളുടെ പ്രാമാണിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റ അവതരണം കൊണ്ടും തിൻമയുടെ മേൽ നൻമ വിജയം കണ്ട ബദർ യുദ്ധ മടക്കമുളള മഹദ് സംഭവങ്ങൾ കൊണ്ടും വിശ്വാസികൾക്ക് വഴിയും മാർഗവുമൊരുക്കിയ റംസാൻ അനുഗ്രഹത്തിന്റേയും പ്രാർഥനാ ഫലപ്രാപ്തിയുടേയും മാസമായാണ് കരുതപ്പെടുന്നത്.
അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും ജീവിത വിജയങ്ങളും ഏറ്റവും കൂടുതലായി പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്ർ, ദാനധർമാനുഷ്ഠാനങ്ങൾക്ക് മുന്തിയ പ്രാധാന്യം നല്കുന്ന ഇരുപത്തേഴാം രാവ് എന്നിവയും റംസാന്റെ ശ്രേഷ്ഠത വർധിപ്പിക്കുന്നു. റംസാൻ മുപ്പതു നാളുകളെ മൂന്നു പത്തുകളായി തിരിച്ച് ഒന്നാം പത്തിൽ അനുഗ്രഹലബ്ധിക്കും രണ്ടാം പത്തിൽ കുറ്റങ്ങൾ ഏറ്റുപറയുന്നതിനും മാപ്പപേക്ഷിക്കുന്നതിനും മൂന്നാം പത്തിൽ നരക മോചനത്തിനുമാണ് വിശ്വാസികൾ പ്രാർഥിക്കുന്നത്. ഒന്നും രണ്ടും പത്തുകളെ അപേക്ഷിച്ച് മൂന്നാം പത്തിൽ പളളികളിൽ ഇഅത്തിക്കാഫ് (ഭജന) ഇരുന്നു കൊണ്ടുള്ള പ്രാർഥനയും ആരാധനയും പെരുപ്പിക്കും. ഒരു മാസം നീളുന്ന സമൂഹ നോന്പുതുറ, റംസാൻ പ്രഭാഷണം, തറാവീഹ് നമസ്ക്കാരം എന്നിവയ്ക്ക് ഖത്തീബുമാരാണ് നേതൃത്വം നല്കുക. റംസാൻ ആനുകൂല്യ വിതരണം, ജീവകാരുണ്യ പ്രവർത്തനം, മതസൗഹാർദ സമ്മേളനം എന്നിവയും നടക്കും.
കേച്ചേരി: അല്ലാഹുവിൽ സ്വമേധയാ സമർപ്പണം ചെയ്തും ചിന്തകളേയും പ്രവർത്തികളേയും ശുദ്ധീകരിച്ചും ദൈനംദിന ചെയ്തികളെ നിയന്ത്രിച്ചും പുണ്യങ്ങളുടെ പൂക്കാലമൊരുക്കിയും വിശുദ്ധ റംസാൻ വരവായി. ഇനിമുതൽ ഒരു മാസക്കാലം വിശുദ്ധിയുടെ ദിന രാത്രങ്ങളാണ് വിശ്വാസികളുടെ ഹൃദയങ്ങളെ നിയന്ത്രിക്കാനെത്തുക.
ഇസ്ലാമിക പ്രമാണങ്ങളിൽ നാലാമത്തേതായ റംസാൻ പ്രതാനുഷ്ഠാനത്തിന് പളളികളിലും ഭവനങ്ങളിലും പരിസര ശുചീകരണമടക്കമുള്ള ഒരുക്കങ്ങളും പൂർത്തിയായി. റംസാന്റെ ആഗമനം സൂചിപ്പിച്ചുകൊണ്ട് ചന്ദ്രക്കല മാനത്ത് തെളിഞ്ഞതോടെയാണ് ഒരു മാസം നീളുന്ന നോന്പനുഷ്ഠാനത്തിന് തുടക്കമായത്.
സുബഹി മുതൽ മഗ്രിബ് വരെ അന്നപാനീയങ്ങൾ ഒഴിവാക്കിയും മനസുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിൽ ആരാധന പെരുപ്പിച്ചുമാണ് മുസ്ലീങ്ങൾ നോന്പനുഷ്ഠിക്കുന്നത്. മുസ്ലീങ്ങളുടെ പ്രാമാണിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റ അവതരണം കൊണ്ടും തിൻമയുടെ മേൽ നൻമ വിജയം കണ്ട ബദർ യുദ്ധ മടക്കമുളള മഹദ് സംഭവങ്ങൾ കൊണ്ടും വിശ്വാസികൾക്ക് വഴിയും മാർഗവുമൊരുക്കിയ റംസാൻ അനുഗ്രഹത്തിന്റേയും പ്രാർഥനാ ഫലപ്രാപ്തിയുടേയും മാസമായാണ് കരുതപ്പെടുന്നത്.
അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും ജീവിത വിജയങ്ങളും ഏറ്റവും കൂടുതലായി പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്ർ, ദാനധർമാനുഷ്ഠാനങ്ങൾക്ക് മുന്തിയ പ്രാധാന്യം നല്കുന്ന ഇരുപത്തേഴാം രാവ് എന്നിവയും റംസാന്റെ ശ്രേഷ്ഠത വർധിപ്പിക്കുന്നു. റംസാൻ മുപ്പതു നാളുകളെ മൂന്നു പത്തുകളായി തിരിച്ച് ഒന്നാം പത്തിൽ അനുഗ്രഹലബ്ധിക്കും രണ്ടാം പത്തിൽ കുറ്റങ്ങൾ ഏറ്റുപറയുന്നതിനും മാപ്പപേക്ഷിക്കുന്നതിനും മൂന്നാം പത്തിൽ നരക മോചനത്തിനുമാണ് വിശ്വാസികൾ പ്രാർഥിക്കുന്നത്. ഒന്നും രണ്ടും പത്തുകളെ അപേക്ഷിച്ച് മൂന്നാം പത്തിൽ പളളികളിൽ ഇഅത്തിക്കാഫ് (ഭജന) ഇരുന്നു കൊണ്ടുള്ള പ്രാർഥനയും ആരാധനയും പെരുപ്പിക്കും. ഒരു മാസം നീളുന്ന സമൂഹ നോന്പുതുറ, റംസാൻ പ്രഭാഷണം, തറാവീഹ് നമസ്ക്കാരം എന്നിവയ്ക്ക് ഖത്തീബുമാരാണ് നേതൃത്വം നല്കുക. റംസാൻ ആനുകൂല്യ വിതരണം, ജീവകാരുണ്യ പ്രവർത്തനം, മതസൗഹാർദ സമ്മേളനം എന്നിവയും നടക്കും.