പായമ്മൽ: ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പുളിക്കലച്ചിറ പാലം പുനർനിർമാണം ഇനിയും ആരംഭിക്കാനായില്ല.
പുതുക്കിയ പദ്ധതി പ്രകാരം കൂടുതൽ തുക ആവശ്യമായി വന്നതാണ് നിർമാണം വൈകാൻ കാരണം. പാലം പുനർനിർമാണത്തിന് നേരത്തെതന്നെ ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പുതിയതായി സമർപ്പിച്ച പദ്ധതി പ്രകാരം പാലത്തിനും അനുബന്ധപ്രവർത്തികളും പൂർത്തിയാക്കാൻ 1.65 കോടി വേണം. ഒരു കോടിക്ക് പുറമേ ശേഷിക്കുന്ന 65 ലക്ഷത്തിന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും ഭരണാനുമതി ലഭിച്ചിട്ടില്ല. പൂമംഗലം പഞ്ചായത്തിലെ പായമ്മൽ പ്രദേശത്തേയും പടിയൂർ പഞ്ചായത്തിലെ ആറാംവാർഡ് കോടംകുളത്തേയും ബന്ധിപ്പിക്കുന്നതാണ് പാലം.
പടിയൂർ പൂമംഗലം കോൾപ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നിൽക്കുന്നത്. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ പാലത്തിന്റെ വീതികുറഞ്ഞതുമൂലം പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായിരുന്നു.
നാലന്പല തീർഥാടനകാലത്ത് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മുൻ എംഎൽഎയുടെ കാലത്താണ് പാലം പുതുക്കി നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം ആദ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണോദ്ഘാടനം നടത്തിയെങ്കിലും നാട്ടുകാർ വലിയ പാലം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ പുതുക്കിയ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിടുകയായിരുന്നു.
പുതിയ പാലം നിർമാണത്തിന് മുന്നോടിയായി പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നിർദേശപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കൽ സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിരുന്നു. പുതിയ രൂപരേഖയ്ക്ക് പടിയൂർ, പൂമംഗലം ഗ്രാമപഞ്ചായത്തുകൾ അംഗീകാരം നൽകിയിട്ടുണ്ട്. പാലത്തിന് ഇരുവശത്തും അപ്രോച്ച് റോഡ് അടക്കമുള്ളവ പൂർത്തിയാക്കാൻ പുതുക്കിയ പദ്ധതിയാണ് പിഡബ്ല്യുഡി ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
പുതുക്കിയ പദ്ധതി പ്രകാരം കൂടുതൽ തുക ആവശ്യമായി വന്നതാണ് നിർമാണം വൈകാൻ കാരണം. പാലം പുനർനിർമാണത്തിന് നേരത്തെതന്നെ ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പുതിയതായി സമർപ്പിച്ച പദ്ധതി പ്രകാരം പാലത്തിനും അനുബന്ധപ്രവർത്തികളും പൂർത്തിയാക്കാൻ 1.65 കോടി വേണം. ഒരു കോടിക്ക് പുറമേ ശേഷിക്കുന്ന 65 ലക്ഷത്തിന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും ഭരണാനുമതി ലഭിച്ചിട്ടില്ല. പൂമംഗലം പഞ്ചായത്തിലെ പായമ്മൽ പ്രദേശത്തേയും പടിയൂർ പഞ്ചായത്തിലെ ആറാംവാർഡ് കോടംകുളത്തേയും ബന്ധിപ്പിക്കുന്നതാണ് പാലം.
പടിയൂർ പൂമംഗലം കോൾപ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നിൽക്കുന്നത്. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ പാലത്തിന്റെ വീതികുറഞ്ഞതുമൂലം പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായിരുന്നു.
നാലന്പല തീർഥാടനകാലത്ത് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മുൻ എംഎൽഎയുടെ കാലത്താണ് പാലം പുതുക്കി നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം ആദ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണോദ്ഘാടനം നടത്തിയെങ്കിലും നാട്ടുകാർ വലിയ പാലം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ പുതുക്കിയ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിടുകയായിരുന്നു.
പുതിയ പാലം നിർമാണത്തിന് മുന്നോടിയായി പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നിർദേശപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കൽ സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിരുന്നു. പുതിയ രൂപരേഖയ്ക്ക് പടിയൂർ, പൂമംഗലം ഗ്രാമപഞ്ചായത്തുകൾ അംഗീകാരം നൽകിയിട്ടുണ്ട്. പാലത്തിന് ഇരുവശത്തും അപ്രോച്ച് റോഡ് അടക്കമുള്ളവ പൂർത്തിയാക്കാൻ പുതുക്കിയ പദ്ധതിയാണ് പിഡബ്ല്യുഡി ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.