കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണിക്ക് ഉത്തരകേരളത്തിൽനിന്നുള്ള തീർഥാടകരുടെ ഒഴുക്ക് തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ കൊടുങ്ങല്ലൂർ നഗരം ഭക്തിയുടെ ലഹരിയിൽ ആടിത്തിമിർക്കുന്ന കോമരക്കൂട്ടങ്ങളുടെ ആരവത്തിൽ അമർന്നു.
നഗരവീഥികളിൽ എങ്ങും കോമരക്കൂട്ടങ്ങൾക്കിടയിൽ ഭരണിപ്പാട്ടിന്റെ ഈരടികൾ "തന്നാരം താനാരം' പാടി. ക്ഷേത്രനഗരിയിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലേക്കു ദർശനത്തിനായി ഒഴുകുകയാണ്. ഓരോ ദേശക്കാരും അവരവരുടെ മുതിർന്ന മൂപ്പന്മാരുടെ നേതൃത്വത്തിൽ കൂട്ടമായാണു ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രനഗരിയിലെ കോഴിക്കല്ലിനു മുന്പിൽ ഭക്തിലഹരിയിൽ വാളുകൊണ്ട് നെറ്റിയിൽ വെട്ടി ഭക്തർ നിണമൊഴുക്കുന്ന കാഴ്ചയാണ്. കോമരങ്ങളുടെ ഭക്തിപ്രകടനങ്ങൾ കൊടുങ്ങല്ലൂർ കാവും നാട്ടുവഴികളും ചെന്പട്ടിന്റെ ചുവപ്പിൽ അലിഞ്ഞു. രേവതിനാളായ ഇന്ന് ക്ഷേത്രവും കൊടുങ്ങല്ലൂർ നഗരവും ദേവീഭക്തരുടെ നിറവിൽ വീർപ്പുമുട്ടും.
കോവിഡ് മഹാമാരിമൂലം 2020ൽ പാലക്കൽ വേലൻ ഒറ്റയ്ക്കു കാവുതീണ്ടിയ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇത്തവണ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ നടക്കുന്ന അശ്വതി കാവുതീണ്ടൽ ചരിത്രംകുറിക്കുമെന്നാണു പ്രതീക്ഷ. ഇത്തവണ സ്ത്രീകൾ കൂടുതലായെത്തുന്നതും പ്രത്യേകതയാണ്.
നഗരവീഥികളിൽ എങ്ങും കോമരക്കൂട്ടങ്ങൾക്കിടയിൽ ഭരണിപ്പാട്ടിന്റെ ഈരടികൾ "തന്നാരം താനാരം' പാടി. ക്ഷേത്രനഗരിയിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലേക്കു ദർശനത്തിനായി ഒഴുകുകയാണ്. ഓരോ ദേശക്കാരും അവരവരുടെ മുതിർന്ന മൂപ്പന്മാരുടെ നേതൃത്വത്തിൽ കൂട്ടമായാണു ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രനഗരിയിലെ കോഴിക്കല്ലിനു മുന്പിൽ ഭക്തിലഹരിയിൽ വാളുകൊണ്ട് നെറ്റിയിൽ വെട്ടി ഭക്തർ നിണമൊഴുക്കുന്ന കാഴ്ചയാണ്. കോമരങ്ങളുടെ ഭക്തിപ്രകടനങ്ങൾ കൊടുങ്ങല്ലൂർ കാവും നാട്ടുവഴികളും ചെന്പട്ടിന്റെ ചുവപ്പിൽ അലിഞ്ഞു. രേവതിനാളായ ഇന്ന് ക്ഷേത്രവും കൊടുങ്ങല്ലൂർ നഗരവും ദേവീഭക്തരുടെ നിറവിൽ വീർപ്പുമുട്ടും.
കോവിഡ് മഹാമാരിമൂലം 2020ൽ പാലക്കൽ വേലൻ ഒറ്റയ്ക്കു കാവുതീണ്ടിയ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇത്തവണ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ നടക്കുന്ന അശ്വതി കാവുതീണ്ടൽ ചരിത്രംകുറിക്കുമെന്നാണു പ്രതീക്ഷ. ഇത്തവണ സ്ത്രീകൾ കൂടുതലായെത്തുന്നതും പ്രത്യേകതയാണ്.