ചാലക്കുടി: റെയിൽവേ സ്റ്റേഷൻ - തച്ചുടപറന്പ് റോഡിലെ പറയൻ തോട് പാലം പുനർനിർമിക്കുന്നു. 40 ലക്ഷം രൂപ ഉപയോഗിച്ച് 6.5 മീറ്റർ വീതിയിലും 12.6 മീറ്റർ നീളത്തിലും നിലവിലുള്ള പഴയ പാലത്തിനേക്കാൾ ഉയർത്തിയാണ് നിർമാണം.
കാലപ്പഴക്കം മൂലവും 2018ലെ പ്രളയത്തെ തുടർന്നും അപകടാവസ്ഥയിലായ ഈ പാലം പുനർനിർമിക്കണമെന്ന ഈ പ്രദേശത്തുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നഗരസഭ പദ്ധതി അനുവദിച്ചത്. അടുത്ത ദിവസം പഴയ പാലം പൊളിച്ച് നിർമാണം ആരംഭിക്കുന്നതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം തത്കാലം നിരോധിക്കും.
ചുറ്റും പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന തച്ചുടപറന്പിലേക്ക് ആദ്യമായി ഉണ്ടായ പ്രവേശനമാർഗമാണ് മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ളതും ഇടുങ്ങിയതുമായ ഈ പാലം. ഇതു വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിനും മഴക്കാലത്തുണ്ടാകുന്ന വെള്ളം തടസമില്ലാതെ ഒഴുകിപോകുന്നതിനും പുതിയ പാലം വരുന്നതോടെ സാധ്യമാവും.
കാലപ്പഴക്കം മൂലവും 2018ലെ പ്രളയത്തെ തുടർന്നും അപകടാവസ്ഥയിലായ ഈ പാലം പുനർനിർമിക്കണമെന്ന ഈ പ്രദേശത്തുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നഗരസഭ പദ്ധതി അനുവദിച്ചത്. അടുത്ത ദിവസം പഴയ പാലം പൊളിച്ച് നിർമാണം ആരംഭിക്കുന്നതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം തത്കാലം നിരോധിക്കും.
ചുറ്റും പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന തച്ചുടപറന്പിലേക്ക് ആദ്യമായി ഉണ്ടായ പ്രവേശനമാർഗമാണ് മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ളതും ഇടുങ്ങിയതുമായ ഈ പാലം. ഇതു വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിനും മഴക്കാലത്തുണ്ടാകുന്ന വെള്ളം തടസമില്ലാതെ ഒഴുകിപോകുന്നതിനും പുതിയ പാലം വരുന്നതോടെ സാധ്യമാവും.