ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ തെക്കൻ മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച മാരാംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. 2005- 2006 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണു ജില്ലാ പഞ്ചായത്ത് മാരാംകുളത്തിനു സമീപം 15 ലക്ഷം രൂപ ചെലവഴിച്ച് ടാങ്ക് നിർമിച്ചത്.
2016ൽ ജില്ലാ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാൽ, പദ്ധതിക്കാവശ്യമായ റോഡ് കട്ടിംഗിന് പിഡബ്ല്യുഡിയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് 2018ൽ ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. ഇത് ഏറെ പ്രതിഷേധമുയർത്തിയിരുന്നു. തിരിച്ചെടുത്ത തുക വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച്, ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം എന്നിങ്ങനെ 37 ലക്ഷം ചെലവഴിച്ചാണു പദ്ധതി പൂർത്തീകരിക്കുന്നത്. 2008ൽ നിർമാണം പൂർത്തിയാക്കിയ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് പിഡബ്ല്യുഡി റോഡ് മുറിച്ച് പൈപ്പ്ലൈൻ വലിക്കാൻ സാധിക്കാത്തതാണു പദ്ധതി നീണ്ടുപോകാൻ കാരണം.
പടിയൂർ പഞ്ചായത്തിന്റെ തെക്കൻ മേഖലകളായ കോങ്ങാടൻ തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിലുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കൾ.
എന്നാൽ, ടാങ്ക് നിർമിച്ച് 15 വർഷത്തിനുശേഷം ഒരു മാസം മുന്പ് പദ്ധതി പൂർത്തിയാക്കാനാവശ്യമായ പൈപ്പിടൽ ആരംഭിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
പഞ്ചായത്തിൽ സന്പൂർണ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചെങ്കിലും ഈ പ്രദേശങ്ങളിലുള്ളവർക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.
2016ൽ ജില്ലാ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാൽ, പദ്ധതിക്കാവശ്യമായ റോഡ് കട്ടിംഗിന് പിഡബ്ല്യുഡിയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് 2018ൽ ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. ഇത് ഏറെ പ്രതിഷേധമുയർത്തിയിരുന്നു. തിരിച്ചെടുത്ത തുക വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച്, ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം എന്നിങ്ങനെ 37 ലക്ഷം ചെലവഴിച്ചാണു പദ്ധതി പൂർത്തീകരിക്കുന്നത്. 2008ൽ നിർമാണം പൂർത്തിയാക്കിയ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് പിഡബ്ല്യുഡി റോഡ് മുറിച്ച് പൈപ്പ്ലൈൻ വലിക്കാൻ സാധിക്കാത്തതാണു പദ്ധതി നീണ്ടുപോകാൻ കാരണം.
പടിയൂർ പഞ്ചായത്തിന്റെ തെക്കൻ മേഖലകളായ കോങ്ങാടൻ തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിലുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കൾ.
എന്നാൽ, ടാങ്ക് നിർമിച്ച് 15 വർഷത്തിനുശേഷം ഒരു മാസം മുന്പ് പദ്ധതി പൂർത്തിയാക്കാനാവശ്യമായ പൈപ്പിടൽ ആരംഭിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
പഞ്ചായത്തിൽ സന്പൂർണ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചെങ്കിലും ഈ പ്രദേശങ്ങളിലുള്ളവർക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.