+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേനൽ വറുതിയിൽ വരണ്ടുണങ്ങി കൃഷിയിടങ്ങൾ, ആശങ്കയിൽ കുടിവെള്ളവും.!

കൊരട്ടി: വേനൽ വറുതിയിൽ കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങുകയാണ്. വരും നാളുകളിൽ കുടിവെള്ളം കിട്ടാക്കനിയാകുമോയെന്ന ആശങ്കയും ജനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ചാല
വേനൽ വറുതിയിൽ വരണ്ടുണങ്ങി കൃഷിയിടങ്ങൾ, ആശങ്കയിൽ കുടിവെള്ളവും.!
കൊരട്ടി: വേനൽ വറുതിയിൽ കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങുകയാണ്. വരും നാളുകളിൽ കുടിവെള്ളം കിട്ടാക്കനിയാകുമോയെന്ന ആശങ്കയും ജനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ചാലക്കുടി പുഴ അതിർത്തി പങ്കിടുന്ന കാടുകുറ്റി, അന്നമനട പഞ്ചായത്തുകൾക്ക് പുറമെ കൊരട്ടിയിലേയും സ്ഥിതി വ്യത്യസ്ഥമല്ല. പ്രളയക്കെടുതികളുടെ തിക്തഫലങ്ങളും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും കാർഷിക മേഖല കരകയറുന്നതിനിടെയാണ് പൊള്ളുന്ന വെയിലിൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങുന്നത്. പൊതുവെ കാർഷിക ഗ്രാമങ്ങളായി പറയപ്പെടുന്ന ഈ മൂന്നു പഞ്ചായത്തുകളിലും കൂടിയ ചൂട് വിളകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ജാതി, വാഴ, അടയ്ക്ക, കുരുമുളക് അടക്കമുള്ള വിളകൾ വരൾച്ചാ ഭീഷണിയിലാണ്.
നെൽപാടശേഖരങ്ങളിലെ വിളവെടുപ്പുകൾ ഭൂരിഭാഗവും കഴിഞ്ഞതു മാത്രമാണ് തെല്ല് ആശ്വാസം. വൻ തുക മുടക്കിയും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർ വേനൽച്ചൂടിന്‍റെ കാഠിന്യത്തിൽ വിളകളെ സംരക്ഷിക്കാനാകാത്തതിന്‍റെ വേവലാതിയിലാണ്. കനാൽ വെള്ളം പേരിനു പോലും തുറന്നു വിടാത്തത് ഇറിഗേഷൻ വകുപ്പിന്‍റെ കെടുകാര്യസ്ഥതയും നിസംഗതയുമായാണ് കർഷകർ ആരോപിക്കുന്നത്. കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിനു മുന്പ് പുല്ലും കാടും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾക്ക് പോലും കൃത്യമായ ഇടപെടലില്ല.
കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനു നേരെ മുഖം തിരിക്കുകയാണ് ഉദ്യോഗസ്ഥവൃന്ദവും ജനപ്രതിനിധികളും. കനാൽവെള്ളം വരാത്തതുമൂലം ഈ മേഖലയിലെ കിണറുകളിലെ ജലനിരപ്പ് കുറഞ്ഞെന്നു മാത്രമല്ല പല കിണറുകളും വറ്റിയ നിലയിലാണ്. വേനൽ കടുത്തതോടെ നീരുറവകളും വറ്റിവരണ്ടു. മഴ പെയ്യാതിരിക്കുകയും കനാൽ വെള്ളം തുറന്നു വിടാതിരിക്കുകയും ചെയ്താൽ രണ്ടാഴ്ചക്കുള്ളിൽ കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ പല മേഖലകളിലും വാഹനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കേണ്ടി വരും.
കനാൽ വെള്ളം ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നത്.