ഉണങ്ങിക്കിടക്കുന്ന വയലുകളിൽ പതുക്കെ പെയ്യുമ്പോൾ മഴ ഒരു അനുഗ്രഹമാണ്, ഭൂമിയെ പച്ചയായി മാറ്റുന്നു, പക്ഷികൾ പാടുന്നു... ഡൊണാൾഡ് വോർസ്റ്റർ കുറിച്ചിട്ട ഈ വരികൾ ആണ് ഇത്തവണത്തെ ജലദിനത്തിന്റെ ഉദ്ധരണികളിൽ ഒന്ന്.
വേനൽചൂടിൽ നാടാകെ വെന്തുരുകുമ്പോഴാണ്, കുടിനീരിനായി കുടങ്ങൾ നിരത്തിയ കാലത്താണ്, ജലം അമൂല്യമാണെന്ന് ഒരു ബോധവൽക്കരണവും നടത്താതെ തന്നെ ജനം തിരിച്ചറിയുന്ന കാലത്താണ് ഇന്ന് ജലദിനം വന്നണയുന്നത്. വരണ്ടുണങ്ങിയ ജലാശയങ്ങളാണ് ജല ദിനത്തിലെ ഒരു കാഴ്ചയെങ്കിൽ മലിനമാക്കപ്പെട്ട ജലാശയങ്ങളാണ് മറുവശത്തെ കാഴ്ച.
ഇതിനിടയിൽ എവിടെയൊക്കെയോ ഒരനുഗ്രഹം പോലെ ഇനിയും മരിച്ചിട്ടില്ലാത്ത ജലത്തിന്റെ നിറ സമൃദ്ധിയും.
വേനൽചൂടിൽ തൃശൂരിലെ
നീരുറവകളുടെ ജലസമ്പത്തും ജല ദാരിദ്ര്യവും തേടിയിറങ്ങിയ ഞങ്ങളുടെ ലേഖകർ
നടത്തിയ യാത്രകളിൽ
കണ്ട കാഴ്ചകൾ ഈ
ജലദിനത്തിൽ വായനക്കാരുമായി ഞങ്ങൾ
പങ്കുവയ്ക്കുന്നു....
വേനൽചൂടിൽ നാടാകെ വെന്തുരുകുമ്പോഴാണ്, കുടിനീരിനായി കുടങ്ങൾ നിരത്തിയ കാലത്താണ്, ജലം അമൂല്യമാണെന്ന് ഒരു ബോധവൽക്കരണവും നടത്താതെ തന്നെ ജനം തിരിച്ചറിയുന്ന കാലത്താണ് ഇന്ന് ജലദിനം വന്നണയുന്നത്. വരണ്ടുണങ്ങിയ ജലാശയങ്ങളാണ് ജല ദിനത്തിലെ ഒരു കാഴ്ചയെങ്കിൽ മലിനമാക്കപ്പെട്ട ജലാശയങ്ങളാണ് മറുവശത്തെ കാഴ്ച.
ഇതിനിടയിൽ എവിടെയൊക്കെയോ ഒരനുഗ്രഹം പോലെ ഇനിയും മരിച്ചിട്ടില്ലാത്ത ജലത്തിന്റെ നിറ സമൃദ്ധിയും.
വേനൽചൂടിൽ തൃശൂരിലെ
നീരുറവകളുടെ ജലസമ്പത്തും ജല ദാരിദ്ര്യവും തേടിയിറങ്ങിയ ഞങ്ങളുടെ ലേഖകർ
നടത്തിയ യാത്രകളിൽ
കണ്ട കാഴ്ചകൾ ഈ
ജലദിനത്തിൽ വായനക്കാരുമായി ഞങ്ങൾ
പങ്കുവയ്ക്കുന്നു....