ആലങ്ങാട്: അമിത വേഗതയെ തുടർന്ന് ആലുവ - പറവൂർ കെഎസ്ആർടിസി റൂട്ടിൽ ബൈക്കപകടങ്ങൾ പതിവാകുന്നു. യുസി കോളജ് മുതൽ കരുമാലൂർ മനയ്ക്കപ്പടി വരെയുള്ള ഭാഗങ്ങളിൽ സൂപ്പർ ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾ മിന്നും വേഗത്തിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അപകടങ്ങൾ തുടർക്കഥയായിട്ടും പോലീസ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്. ആലുവ - പറവൂർ റോഡിൽ കരുമാലൂർ ആശുപത്രിയുടെ സമീപത്ത് മാത്രമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ഈ റോഡിൽ ഒരു മാസത്തിനിടെ 10 അപകടങ്ങളാണ് ഉണ്ടായത്. കൂടുതലും ഇരുചക്ര വാഹനങ്ങൾ. ഇന്നലെ രാവിലെ ആലങ്ങാട് കോട്ടപ്പുറം ടൈൽ മാളിന് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു വിദ്യാർഥി മരിച്ച സംഭവമാണ് ഏറ്റവും അവസാനത്തേത്.
അപകടങ്ങൾ തുടർക്കഥയായിട്ടും പോലീസ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്. ആലുവ - പറവൂർ റോഡിൽ കരുമാലൂർ ആശുപത്രിയുടെ സമീപത്ത് മാത്രമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ഈ റോഡിൽ ഒരു മാസത്തിനിടെ 10 അപകടങ്ങളാണ് ഉണ്ടായത്. കൂടുതലും ഇരുചക്ര വാഹനങ്ങൾ. ഇന്നലെ രാവിലെ ആലങ്ങാട് കോട്ടപ്പുറം ടൈൽ മാളിന് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു വിദ്യാർഥി മരിച്ച സംഭവമാണ് ഏറ്റവും അവസാനത്തേത്.