വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ താത്കാലിക ജീവനക്കാരി നടത്തിയ 18 ലക്ഷം രൂപയുടെ വെട്ടിപ്പിൽ പോലീസ് കേസ് എടുത്തില്ലെന്ന് ആക്ഷേപം.
വിജിലൻസിനു പരാതി നൽകിയ സാഹചര്യത്തിൽ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കട്ടെയെന്നാണ് പോലീസ് നിലപാട്. ജീവനക്കാരിക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം പോലീസിനു കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ ഇവരെ നിയമിച്ചിട്ടുള്ള അഥോറിറ്റിയുടെ അനുമതി വേണമെന്നും പോലീസ് പറയുന്നു.
മാത്രമല്ല തട്ടിപ്പ് കണ്ടെത്തിയ അഥോറിട്ടിയുടെ റിപ്പോർട്ട്, ഇതു സംബന്ധിച്ച മറ്റു രേഖകൾ എല്ലാം സമർപ്പിക്കണം. തട്ടിപ്പ് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ബ്ലോക്ക് പഞ്ചായത്തും, പഞ്ചായത്തും എടുത്ത തീരുമാനത്തിന്റെ പകർപ്പും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന സെക്രട്ടറിയുടെ പരാതിയും മാത്രമാണ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുള്ളത്.
ഇതനുസരിച്ച് പോലീസ് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും മൊഴിയെടുത്തപ്പോൾ സംഭവം അന്വേഷിക്കാൻ വിജിലൻസിനു പരാതി നൽകിയെന്ന് മൊഴി നൽകിയിരുന്നു.
വിജിലൻസിനു പരാതി നൽകിയ സാഹചര്യത്തിൽ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കട്ടെയെന്നാണ് പോലീസ് നിലപാട്. ജീവനക്കാരിക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം പോലീസിനു കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ ഇവരെ നിയമിച്ചിട്ടുള്ള അഥോറിറ്റിയുടെ അനുമതി വേണമെന്നും പോലീസ് പറയുന്നു.
മാത്രമല്ല തട്ടിപ്പ് കണ്ടെത്തിയ അഥോറിട്ടിയുടെ റിപ്പോർട്ട്, ഇതു സംബന്ധിച്ച മറ്റു രേഖകൾ എല്ലാം സമർപ്പിക്കണം. തട്ടിപ്പ് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ബ്ലോക്ക് പഞ്ചായത്തും, പഞ്ചായത്തും എടുത്ത തീരുമാനത്തിന്റെ പകർപ്പും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന സെക്രട്ടറിയുടെ പരാതിയും മാത്രമാണ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുള്ളത്.
ഇതനുസരിച്ച് പോലീസ് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും മൊഴിയെടുത്തപ്പോൾ സംഭവം അന്വേഷിക്കാൻ വിജിലൻസിനു പരാതി നൽകിയെന്ന് മൊഴി നൽകിയിരുന്നു.