വൈപ്പിൻ: പള്ളിപ്പുറം-വൈപ്പിൻ സംസ്ഥാന പാതയിലെ ബലക്ഷയം നേരിടുന്ന മാലിപ്പുറം പാലം ഏഴു കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി മണ്ണു പരിശോധന ആരംഭിച്ചെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. മണ്ണ് പരിശോധിക്കാൻ 5.20 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ടെണ്ടർ നടപടികളും പൂർത്തിയായി.
മണ്ണു പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഡിസൈൻ ലഭ്യമാകുന്നതിന് റിപ്പോർട്ട് നൽകും. തുടർന്ന് ഭരണാനുമതിക്കായി കഴിയുന്നത്ര വേഗം എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതിന്റെ ഭാഗമായി മണ്ണു പരിശോധന ആരംഭിച്ചെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. മണ്ണ് പരിശോധിക്കാൻ 5.20 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ടെണ്ടർ നടപടികളും പൂർത്തിയായി.
മണ്ണു പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഡിസൈൻ ലഭ്യമാകുന്നതിന് റിപ്പോർട്ട് നൽകും. തുടർന്ന് ഭരണാനുമതിക്കായി കഴിയുന്നത്ര വേഗം എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.