മാള: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. കുഴിക്കാട്ടുശേരി കണ്ണത്ത് അനിൽകുമാറിന്റെയും ലിജിയുടെയും മകനായ അമൽ കൃഷ്ണ(22)യാണ് മരിച്ചത്. തൃശൂർ വെട്ടിക്കാട്ടിരി ജ്യോതി എൻജിനീയറിംഗ് കോളജിൽ മെക്കട്രോണിക്സ് അവസാന വർഷ വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം. ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന അമൽ രാത്രിയിൽ സഹപാഠിയുടെ ബൈക്കിനു പിറകിലിരുന്ന് ചായ കുടിക്കാൻ പോകുന്പോൾ നെടുന്പറ ഭാഗത്ത് അടയ്ക്ക കയറ്റിവന്ന മിനിലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അമലിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോയന്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് വലതുകാൽ അരയ്ക്ക് താഴെ വച്ച് മുറിച്ചു മാറ്റിയിരുന്നു. ഇന്നലെ രാവിലെ മരണം സംഭവിച്ചു. പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് കുഴിക്കാട്ടുശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: ലക്ഷ്മീനന്ദ (കോളജ് വിദ്യാർഥിനി).
കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം. ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന അമൽ രാത്രിയിൽ സഹപാഠിയുടെ ബൈക്കിനു പിറകിലിരുന്ന് ചായ കുടിക്കാൻ പോകുന്പോൾ നെടുന്പറ ഭാഗത്ത് അടയ്ക്ക കയറ്റിവന്ന മിനിലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അമലിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോയന്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് വലതുകാൽ അരയ്ക്ക് താഴെ വച്ച് മുറിച്ചു മാറ്റിയിരുന്നു. ഇന്നലെ രാവിലെ മരണം സംഭവിച്ചു. പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് കുഴിക്കാട്ടുശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: ലക്ഷ്മീനന്ദ (കോളജ് വിദ്യാർഥിനി).