ആലങ്ങാട്: ആലുവ - പറവൂർ കെഎസ്ആർടിസി റോഡിൽ കോട്ടപ്പുറം ടൈൽ മാളിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കളമശേരി വിടാക്കുഴ മുള്ളംതൊടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ എം.എസ്. നവീൻ (18) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂർ കണ്ണംകുളത്ത് വീട്ടിൽ ടിനു (18) വിനെ ഗുരുതര പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വാരിയെല്ലുകൾക്കും പരിക്കേറ്റ ഇയാളുടെ നിലയും ഗുരുതരമാണ്.
നവീൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും നവീൻ മരിച്ചു. ഇരു ബൈക്കുകളുടെയും മുൻഭാഗം തകർന്നു. മാഞ്ഞാലി ശ്രീനാരായണ എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളാണ് രണ്ടുപേരും. നവീനിന്റെ സംസ്കാരം ഇന്നു നടക്കും. അമ്മ: ജലജ.
നവീൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും നവീൻ മരിച്ചു. ഇരു ബൈക്കുകളുടെയും മുൻഭാഗം തകർന്നു. മാഞ്ഞാലി ശ്രീനാരായണ എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളാണ് രണ്ടുപേരും. നവീനിന്റെ സംസ്കാരം ഇന്നു നടക്കും. അമ്മ: ജലജ.